IndiaNEWS

ട്രെയിൻ കത്തിക്കാൻ സൈഫി എന്തിനാണ് ഡൽഹിയിൽ നിന്ന് ദീർഘ ദൂരം യാത്ര ചെയ്ത് “കോഴിക്കോട്ടെത്തിയത്”? ഡോ.കെ ടി ജലീൽ എംഎൽഎ ചോദിക്കുന്നു

രാമനവമി ദിനത്തില്‍ ഉത്തർപ്രദേശിലെ ആഗ്രയില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവര്‍ത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറില്‍  പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്ലിം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമാണെന്നും പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണത്രെ പ്രധാന സൂത്രധാരന്‍. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗില്‍ മാര്‍ച്ച്‌ 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ജിതേന്ദ്ര കുശ്വാഹയോട് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാന്‍ ഖുറൈശി എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണല്‍ പൊലീസ് കമീഷണര്‍ ആര്‍.കെ സിംഗ് വെളിപ്പെടുത്തി.
ട്രെയിൻ കത്തിക്കാൻ സൈഫി എന്തിനാണ് ഡൽഹിയിൽ നിന്ന് ദീർഘ ദൂരം യാത്ര ചെയ്ത് “കോഴിക്കോട്ടെത്തിയത്”?
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരും കണ്ണൂരും “ഇങ്ങെടുക്കാൻ” ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടൽ?
കോഴിക്കോട്ട് ഒരു വർഗീയ കലാപം ഉണ്ടാക്കാൻ വല്ല പദ്ധതിയും ട്രൈൻ കത്തിക്കലിന് പിന്നിൽ ഉണ്ടായിരുന്നോ?
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?
വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാൻ പ്രത്യേക കാരണം വല്ലതുമുണ്ടോ?
ആഗ്രയിലെ ”പശുവിനെ അറുത്ത്” കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാർത്ഥ്യം പുറത്തായി കുറ്റവാളികൾ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തിൽ മേൽ ചോദ്യങ്ങൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്? എലത്തൂർ അന്വേഷണ സംഘം ഇവകൂടി പരിശോധിക്കണം.
വർഷങ്ങൾക്ക് മുമ്പ് ഗോദ്രയിൽ ഒരു ട്രെയിൻ തീവെയ്പ്പ് നടന്നിരുന്നു.
അന്ന് ആസൂത്രിതമായി നടന്ന ട്രെയിൻ തീ വെപ്പിൽ കൊല്ലപ്പെട്ടത് അയോധ്യയിൽ കർസേവ നടത്തി തിരിച്ചു വന്ന സന്യാസിമാരും സംഘപരിവാർ പ്രവർത്തകരും ആയിരുന്നു. അതിനെ തുടർന്നാണ് ഗുജറാത്ത് കൂട്ടക്കൊല നടക്കുന്നത് . ആയിരക്കണക്കിന് മുസ്ലിം മതവിശ്വാസികളാണ് അന്നവിടെ ഹിന്ദുത്വ ഭീകരരാൽ കൊലചെയ്യപ്പെട്ടത്.
പക്ഷേ സംഭവത്തിൽ ഗുജറാത്തിലെ പ്രതിപക്ഷ കക്ഷിയായിരുന്ന കോൺഗ്രസ് ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നു മാത്രമല്ല,തങ്ങളുടെ എംപി ആയിരുന്ന ഇഹ്‌സാൻ ജെഫ്രിയെപ്പോലും കൊലയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്.ഒരു പോലീസും ഒരു ഗവൺമെന്റും അവരെ സഹായിക്കാൻ എത്തിയില്ല.പകരം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുകയാണ് ചെയ്തത്.
 അതേ പോലൊരു സിറ്റുവേഷനാണ് കഴിഞ്ഞ ദിവസം കേരളത്തിലും ഉണ്ടായത്.കേരളാ പോലീസ് കൂടുതൽ അഭ്യൂഹങ്ങൾക്ക് അവസരം കൊടുക്കാതെ മഹാരാഷ്ട്രാ പോലീസിന്റെ സഹായത്തോടെ പ്രതിയെ അകത്താക്കി.പ്രതിയെ പിടിച്ചു കഴിഞ്ഞാണ് ശരിക്കും മാധ്യമങ്ങൾ പോലും വിവരം അറിയുന്നത്.അല്ലെങ്കിൽ ഇതിനെ ഭീകരാക്രമണവും മറ്റുമായി അവർ കൊഴുപ്പിച്ച് മറ്റൊരു വർഗീയ കലാപത്തിന് വിത്തു പാകുമായിരുന്നു.
 ട്രെയിനിന് തീപിടിച്ച് അത് കുറേപ്പേരുടെ മരണത്തിന് കാരണമായിരുന്നെങ്കിൽ അപ്പോഴും ഇവിടെ വർഗ്ഗീയ കലാപം നടക്കുമായിരുന്നു.
ഒരു വർഗീയ കലാപം വഴി കേരളം പിടിക്കാമെന്നത് ആരുടെ സ്വപ്നമായിരിക്കും?
പ്രത്യേകിച്ച് സ്വപ്നയും സ്വർണ്ണക്കടത്തും ചീറ്റിയ സ്ഥിതിക്ക്..!
കണ്ണൂർ എക്സ്പ്രസിൽ
അക്രമം നടത്തിയവന്റ ബാഗിൽ നിന്ന്
കിട്ടിയ പേപ്പറിൽ നിസ്കാരം എഴുതി സൂക്ഷിച്ചിരിക്കുന്നു, അതും ഇംഗ്ലീഷിൽ…
ആരെങ്കിൽ ചോദിച്ചാൽ പറയാൻ പാകത്തിൽ
എഴുതി സൂക്ഷിക്കേണ്ട ആ ഗതി കെട്ട മുസ്ലിം ആരായിരിക്കും..?
ശേഷം പോലീസ് പിടിക്കാതിരിക്കാൻ ബാഗ് സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കുന്നു,
അതും മൊബൈൽ അടക്കം.!!
ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച്  ഒരു കൊല്ലം !!

Back to top button
error: