CrimeNEWS

ദളിത് യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു, ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; ഒടുവില്‍ അന്‍സിയ പോലീസ് പിടിയില്‍

കൊല്ലം: കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും നിരന്തരം അടിപിടിയുണ്ടാക്കുന്ന യുവതിയെ പോലീസ് പിടികൂടി. ദളിത് യുവതിയെ റോഡിലിട്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ആണ് പിടിയിലായത്. മാരകായുധങ്ങളുമായി എത്തി ആളുകളെ ഭീഷണിപ്പെടുത്തുക, ആക്രമിച്ചു പരുക്കേല്‍പ്പിക്കുക തുടങ്ങിയ പരാതികള്‍ വ്യാപകമായതോടെയാണ് പോലീസ് അന്‍സിയയെ അറസ്റ്റു ചെയ്തത്.

ഉത്സവസ്ഥലത്ത് കത്തിയുമായെത്തി പുരുഷന്മാരെ ആക്രമിക്കുക, അയല്‍വാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, പൊതു മധ്യത്ത് കേട്ടാലറയ്ക്കുന്ന തെറി പറയുക എന്നിങ്ങനെ നീളുന്നു അന്‍സിയ എന്ന യുവതിക്കെതിരെയുള്ള പരാതി.

കിണറുകളില്‍ ഇന്ധന സാന്നിധ്യം; വെള്ളം കോരിയെടുത്ത് കത്തിച്ചപ്പോള്‍ തീ ആളി; അറുപതിലധികം വീട്ടുകാര്‍ക്ക് ഒരേ അവസ്ഥ
കഴിഞ്ഞദിവസം കടയ്ക്കല്‍ പാങ്ങാലുകാട്ടില്‍ വെച്ച് അന്‍സിയ മറ്റൊരു സ്ത്രീയുമായി വാക്കേറ്റവും കല്ലേറും നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പകര്‍ത്തിയെന്നാരോപിച്ച് അന്‍സിയ പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വിജിത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു.

അക്രമം തുടര്‍ക്കഥയായതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. ദളിത് യുവതിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ അന്‍സിയയെ റിമാന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പ്രതി വിരട്ടി. അന്‍സിയ റിമാന്റിലായ ആശ്വാസത്തിലാണ് കടയ്ക്കലും പരിസര പ്രദേശങ്ങളും.

 

Back to top button
error: