CrimeNEWS

ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവം: വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷണം തുടരുന്നു, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി

ആലപ്പുഴ: ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. യുവാവിന്റെ ഫേസ്ബുക്ക് വീഡിയോയിലെ വാസ്തവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കായംകുളം പൊലീസ് വ്യക്തമാക്കി.

ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തിൽ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ബോയ്‌സ് സ്‌കൂളിന് സമീപത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ ചതിച്ചെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും നേരത്തെ ബൈജുരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.

ഭാര്യ ചതിച്ചെന്നും ഭാര്യവീട്ടുകാർ പണം കൈക്കലാക്കി തന്നെ വഞ്ചിച്ചെന്നും മകളെ തന്നിൽനിന്ന് അകറ്റിയെന്നുമായിരുന്നു യുവാവിന്റെ ആരോപണം. ‘ഇനി പറ്റുന്നില്ല. ജീവിതത്തിൽ അർഥമില്ല. അവസാനപ്രതീക്ഷ മകളായിരുന്നു. ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ ആഗ്രഹിച്ചു. നല്ലൊരു കുടുംബം, നല്ലൊരു വീട്. ഒടുവിൽ സ്വന്തം കൂടെനിൽക്കുന്ന ആൾക്കാർ തന്നെ ചതിച്ചു. മകളെ തന്റെ കൈയിൽനിന്ന് തട്ടിപ്പറിച്ചു. കല്യാണം തുടങ്ങിയത് തന്നെ ചതിയോടെയായിരുന്നു.

ഭാര്യമാതാവും ഭാര്യാസഹോദരനും പണം തട്ടിയെടുത്ത് ചതിച്ചു. എല്ലാമാസവും ഭാര്യാമാതാവിന് പണം അയച്ചുനൽകിയിരുന്നു. അതിന്റെ നന്ദിപോലും നന്ദികാണിച്ചില്ല. ഭാര്യാസഹോദരൻ ആവശ്യപ്പെടുമ്പോഴെല്ലാം പണം നൽകി. അവസാനം എന്നെ തന്നെ ചതിച്ചു. എട്ട് മാസത്തോളമായി ഭാര്യയും ചതിക്കുകയായിരുന്നു. വ്യാജ ആരോപണങ്ങളുന്നയിച്ച് കേസുണ്ടാക്കി മകളെ തന്നിൽനിന്ന് അകറ്റിയെന്നും’ വീഡിയോയിൽ പറഞ്ഞിരുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണം ഭാര്യ, ഭാര്യയുടെ സുഹൃത്ത്, ഭാര്യാമാതാവ്, ഭാര്യാസഹോദരൻ എന്നിവരാണെന്നും യുവാവ് ആരോപിച്ചിരുന്നു.

Back to top button
error: