CrimeNEWS

രാജ്യതലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ; രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ: പശ്ചിം വിഹാറില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. 32 വയസുകാരിയായ ജ്യോതി എന്ന യുവതിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 7.30നാണ് ഇവര്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഫ്ലിപ്കർട്ടിന്റെ കൊറിയര്‍ വിഭാഗത്തിലായിരുന്നു ജ്യോതി ജോലി ചെയ്തിരുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടു റോഡില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഡൽഹിയിൽ സ്ത്രീ സുരക്ഷ സംബന്ധിച്ച പരിശോധനയ്ക്കിടെ വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ ഒരാഴ്ച മുമ്പ് അതിക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ്. നടുറോഡിൽ യുവതി വെടിയേറ്റു കൊല്ലപ്പെട്ടത്. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ രാജ്യതലസ്ഥാനത്തുണ്ടായ ആക്രമണം ഇരു സഭകളിലും പ്രതിപക്ഷം ഉന്നയിക്കാനും സാധ്യതയുണ്ട്.

Back to top button
error: