CrimeNEWS

നാട്ടിലുടനീളം കള്ളന്മാർ വിലസുന്നു,  കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിക്കുന്ന ഈ മോഷണ സംഘങ്ങളെ കരുതിയിരിക്കൂ; ജാഗ്രത പാലിക്കൂ

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ കാറിലെത്തി വന്‍ കവര്‍ച്ച നടത്തിയ ‘ജപ്പാന്‍ ജയന്‍’ എന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.

                       *      *      *
കാസർകോട് ആദൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് രണ്ടേകാല്‍ പവൻ ആഭരണങ്ങളും 6,000 രൂപയ്ക്ക് മോഷ്ടിക്കപ്പെട്ടതും രണ്ടു ദിവസം മുമ്പാണ്.  കൊട്ടംകുഴിയിലെ കെ ചന്ദ്രന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ചന്ദ്രനും കുടുംബവും വീട് പൂട്ടി കാഞ്ഞങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.
*          *          *
കാസർകോട് ജില്ലയിലെ ഉദിനൂരിൽ യുവതി വീട് പൂട്ടി ഭര്‍തൃഗൃഹത്തില്‍ പോയ സമയത്ത് മോഷ്ടാവ് വീട് കുത്തിതുറന്ന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും  ഈ സമയത്താണ്. വിദേശത്ത് ജോലി ചെയ്യുന്ന സമദിന്റെ ഭാര്യ നൂറുന്നീസയുടെ പിലിക്കോട് എരവിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

വീട് കുത്തിത്തുറന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കവർച്ച സംഘങ്ങൾ വിലസുന്നു. പുതുവർഷത്തിൽ ചെറുതും വലുതുമായ അസംഖ്യം മോഷണങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിച്ചാണ് മോഷണങ്ങൾ. വീട്ടിലെ അംഗങ്ങളുടെ എണ്ണവും സ്ത്രീകൾ തനിച്ചുതാമസിക്കുന്ന വിവരങ്ങളുമെല്ലാം മോഷ്ടാക്കൾ കൃത്യമായി ശേഖരിക്കുന്നുണ്ട്.

പകൽ, സാധനം വിൽപനയുടെയും ഭിക്ഷാടനത്തിന്റെയും മറവിലെത്തി കാര്യങ്ങൾ മനസ്സിലാക്കി രാത്രി മോഷണത്തിനെത്തുന്ന സംഭവങ്ങളാണ് ഏറെയും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിൽ വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് അഞ്ച് പവൻ സ്വർണവും 10,000 രൂപയും കവർന്നത്.

വീട്ടുടമ അനിതയും മകളും ബന്ധുവീട്ടിൽ പോയത് ഉറപ്പാക്കിയാണ് ജനൽ തകർത്ത് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബാഗിൽനിന്നും താക്കോൽ കൈക്കലാക്കി മോഷണം നടത്തിയത്. കണ്ണൂരിൽ ജോലിചെയ്യുന്ന മകൾ ആതിര ഉപയോഗിക്കുന്ന ബാഗിൽ വീടിന്റെ താക്കോൽ സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് മോഷ്ടാവ് പ്രധാന വാതിൽ തുറന്ന് അകത്തു കയറിയത്. സമീപത്തെ വീടുകളിലും മോഷണം ശ്രമം നടന്നിട്ടുണ്ട്.

ഒരേദിവസം തന്നെ സമീപത്തെ ഒന്നിലധികം വീടുകൾ കവർച്ചസംഘം ഉന്നം വെക്കുന്നത് പതിവായിട്ടുണ്ട്. രണ്ടുമാസം മുമ്പ് കണ്ണൂരിലെ ഇരിങ്ങലിലും കുപ്പം മുക്കുന്നിലും പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു. വാഹനത്തിലെത്തിയ പ്രഫഷനൽ കവർച്ചസംഘമാണ് ഇതിനുപിന്നിലെന്ന് പൊലീസ് സൂചന നൽകുന്നു.

ഉത്തരമലബാറിലെ ദേവി ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ മാടായിക്കാവിൽ കവർച്ച ശ്രമം നടന്നത് 4 ദിവസം മുമ്പാണ്. ക്ഷേത്രത്തിലെ അടിച്ചുതളിക്കായി എത്തിയ ജീവനക്കാരനാണ് നട തുറന്നനിലയിൽ കണ്ടത്. പ്രധാന ശ്രീകോവിനോട് ചേർന്ന ക്ഷേത്രപാലകന്റെ വിഗ്രഹത്തിൽ ചാർത്തിയ വെള്ളിമാല കവരുകയും നടയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തു. മാഹി സെൻറ് തെരേസ ദേവാലയത്തിൽ കുർബാനക്ക് ഉപയോഗിക്കുന്ന കുരിശ്, കാസ, പിലാസ എന്നിവ മോഷണം പോയതും കഴിഞ്ഞ ദിവസമാണ്.

പകൽ ഓട്ടോ ഓടിച്ച് ഓട്ടത്തിനിടയില്‍ വീടുകള്‍ കണ്ടെത്തി രാത്രി ബൈക്കില്‍ മോഷണത്തിനെത്തുന്ന സംഘത്തെ ചൊക്ലി പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ചൊക്ലി മേഖലയിലെ ഒരു വീടിന്റെ കാര്‍പോര്‍ച്ചില്‍ ഇവര്‍ പതുങ്ങിനില്‍ക്കുന്നത് പൊലീസ് പട്രോളിങ് ടീം ശ്രദ്ധിച്ചു. അതാണ് മോഷണസംഘത്തെ കുടുക്കാൻ ഇടയായത്. വളപ്പട്ടണം, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്ല്, എടക്കാട് എന്നീ സ്റ്റേഷനുകളില്‍ ഇവരുടെ പേരിൽ മോഷണക്കേസുകളുണ്ട്.

തളാപ്പിൽ ചൈതന്യ ക്ലിനിക്കിൽനിന്ന് അരലക്ഷം രൂപ മോഷ്ടിച്ചത് കഴിഞ്ഞ മാസം. ബാങ്ക് അവധിയായതിനാൽ മൂന്നുദിവസത്തെ വരുമാനം ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഷണം. 60ഓളം മോഷണ കേസുകളിൽ പ്രതിയായ തീപ്പൊരി പ്രസാദിനെയാണ് സംഭവത്തിൽ പൊലീസ് പൊക്കിയത്.

പണ്ടത്തെ പോലെ നിരീക്ഷണ കാമറകളിലൊന്നും മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിയുന്നില്ല. പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങളിൽ പലതിലും മുഖവും കാമറയും മറച്ച നിലയിലാണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും നിരീക്ഷണ കാമറയുടെ മുന്നിലൂടെ മോഷ്ടാക്കൾ കൂളായി നടക്കുന്ന ദൃശ്യങ്ങൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 കണ്ണൂർ മാടായിക്കാവിൽ കഴിഞ്ഞ ദിവസം മോഷണം നടന്നപ്പോൾ ക്ഷേത്രത്തിലെ നിരീക്ഷണ കാമറകളിലൊന്നും മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായിരുന്നില്ല. മോഷണം തടയാനും നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് സ്ഥാപിച്ച സി.സി.ടി.വി അടിച്ചുമാറ്റിയ കള്ളനും കണ്ണൂരിലുണ്ട്. പഴയ ബസ് സ്റ്റാൻഡിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യകാമറയുടെ എക്സ്റ്റൻഷൻ ബോക്സാണ് മൂന്നുമാസം മുമ്പ് കവർന്നത്.

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷ ഒരുക്കുമ്പോൾ കള്ളൻമാരും ഹൈടെക് ആണ്. ഗൂഗ്ൾമാപ്പ് നോക്കിയും ശബ്ദം കേൾപ്പിക്കാതെ ഗ്യാസ് കട്ടർ ഉപയോഗിച്ച് അലമാര തകർത്തും നടത്തുന്ന മോഷണങ്ങൾ വേറെ ലെവലാണ്.

ഗൂഗ്ൾമാപ്പ് നോക്കി കൂടുതൽ വീടുള്ള പ്രദേശങ്ങൾ കണ്ടെത്തി മോഷണം നടത്തുന്ന അന്തർസംസ്ഥാന സംഘം കണ്ണൂരിൽ അറസ്റ്റിലായത് ഒന്നരമാസം മുമ്പാണ്. ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര, ഉത്തർപ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം, സംബാൽ ജന്നത്ത് ഇന്റർ കോളജിന് സമീപം റംബറോസ് എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്.

പയ്യാമ്പലത്ത് അശോകന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്. കേരളത്തിലെത്തി ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. പ്രതികൾ യു.പി, ഡൽഹി എന്നിവിടങ്ങളിൽ അഞ്ച് മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്.

മോഷണം നടത്തേണ്ട വീടും കടകളും ഗൂഗ്ൾ മാപ്പിലൂടെ കണ്ടെത്തും. സമീപത്ത് പൊലീസ് സ്റ്റേഷൻ, ആളുകൾ കൂടുന്നയിടങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കും. രക്ഷപ്പെടേണ്ട വഴികൾ, റെയിൽവേ ഗേറ്റ്, ഗതാഗതക്കുരുക്ക് എന്നിവയെല്ലാം ഗൂഗ്ൾ മാപ്പിൽ തിരയും. മോഷണം കഴിഞ്ഞ് സുരക്ഷിതമായി മടങ്ങാനുള്ള ഇവരുടെ ഹൈടെക് ആസൂത്രണം കണ്ട് പൊലീസുപോലും ഞെട്ടി.

കണ്ണൂർ നഗരഹൃദയത്തിൽ പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 13 പവൻ സ്വർണവും 15,000 രൂപയും കവർന്നിട്ട് മാസം ഒന്നായില്ല. താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമുള്ള പുഷ്‌ലതയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടുപൂട്ടി പുറത്തുപോയി മടങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

വീടിനകം പരിശോധിച്ചപ്പോൾ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ചു തുറന്ന നിലയിലായിരുന്നു. സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെയായിരുന്നു. പരാതിക്കാരിയുടെ അടുത്ത ബന്ധുവായ പ്രതി സിദ്ധാർഥിനെ 24 മണിക്കൂറിനകം പിടികൂടിയത് പൊലീസിന് നേട്ടമായി.

സ്വന്തം വീട്ടിലെ മോഷണം സംശയിക്കാതിരിക്കാൻ പ്രഫഷനൽ കള്ളൻമാരെപോലെ വീടിന്റെ ഗ്രില്ലും കുത്തിത്തുറക്കുകയും അലമാര ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് തകർക്കുകയുമായിരുന്നു. ഇയാൾക്ക് പാലക്കാടും കോട്ടയവും അടക്കം വിവിധയിടങ്ങളിൽ മോഷണ കേസുകൾ നിലവിലുണ്ട്.

വീട്ടുകാരെ അക്രമിച്ച് ആഭരണങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങളും വർധിക്കുകയാണ്. ഇത്തരം കവർച്ചക്ക് പിന്നിൽ പലപ്പോഴും ഇതരസംസ്ഥാന മോഷ്ടാക്കളാണെന്നാണ് കണ്ടെത്തൽ. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുമാണ് ഇവർ ഉന്നം വെക്കുന്നത്. കഴിഞ്ഞ വർഷം പ്രഭാത സമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയ വാരം എളയാവൂരിലെ കെ.പി. ആയിഷക്ക് മോഷ്ടാവിന്റെ അക്രമത്തിൽ ജീവൻ തന്നെ നഷ്ടമായി. പൈപ്പ് ലൈൻ അടച്ചശേഷം ആയിഷ പുറത്തിറങ്ങുന്നത് കാത്തിരുന്ന പ്രതി അവരുടെ ചെവി മുറിച്ചെടുത്താണ് സ്വര്‍ണക്കമ്മലുകള്‍ കവർന്നത്. സംഭവത്തിൽ അസം സ്വദേശിയാണ് പിടിയിലായത്.

വെള്ളമെടുക്കാനും അലക്കിയ വസ്ത്രങ്ങളെടുക്കാനും രാത്രി പുറത്തിറങ്ങുന്ന വീട്ടമ്മാരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സ്ഥിരം സംഘങ്ങൾ വരെ കണ്ണൂരിലുണ്ട്.

4 വർഷം മുംപ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം അലമാര തകര്‍ത്ത് പണവും 25 പവനും മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്നത് ബംഗ്ലാദേശ്‌ സ്വദേശികളായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തും ആളൊഴിഞ്ഞ വഴികളിലും കാത്തിരുന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങളും പണവും ഫോണും കവരുന്ന സംഭവങ്ങളും ഏറെയാണ്. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിരവധി കവർച്ച സംഘങ്ങളുണ്ട്.

അടച്ചിട്ട വീടുകളിലാണ് മിക്ക മോഷണവും നടക്കുന്നത്. കുറച്ചു ദിവസത്തേക്കു വീടുപൂട്ടി പോകുമ്പോൾ സമീപ പൊലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയൽക്കാരെയും അറിയിക്കുക. അപരിചിതർ ചുറ്റിത്തിരിയുന്നതു കണ്ടാൽ പൊലീസിൽ അറിയിക്കണം.

പത്രങ്ങളും മറ്റും മുറ്റത്ത് കൂടിക്കിടക്കുന്നതു വീട്ടിൽ ആരുമില്ലെന്ന സൂചന നൽകുന്നതിനാൽ ഈ സാഹചര്യം ഒഴിവാക്കുക. കമ്പിപ്പാര, ഏണി, മഴു എന്നീ ആയുധങ്ങളും ഉപകരണങ്ങളും വീടിന് സമീപം ഇടാതിരിക്കുക. ഇത് മോഷ്ടാക്കളുടെ പണി എഴുപ്പത്തിലാക്കും. സി.സി.ടി.വിയും സുരക്ഷ അലാറവും സജ്ജീകരിക്കുക.

Back to top button
error: