KeralaNEWS

അവിശുദ്ധ ബന്ധത്തിൻ്റെ ഇരകൾ, കാസർകോഡ് സ്വദേശികളായ കമിതാക്കൾ ഗുരുവായൂരിലെ ലോഡ്ജിൽ ജീവനൊടുക്കി

  കാസർകോട്:  ഭാര്യയും മക്കളുമുള്ള 40കാരനും ഭർത്താവും മക്കളുമുള്ള 36 കാരിയായ കാമുകിയും  ഒന്നിച്ച് ലോഡ്ജ് മുറിയില്‍  ജീവനൊടുക്കി. രാജപുരം കള്ളാര്‍ സ്വദേശികളായ മുഹമ്മദ് ഷരീഫ്, സിന്ധു എന്നിവരാണ് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജില്‍ തുങ്ങി മരിച്ചത്. കമിതാക്കളുടെ മരണം രാജപുരം കള്ളാര്‍ മലയോര മേഖലയെ ഞെട്ടിച്ചു. ഇരുവരെയും കാണാതായി എന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്.

കള്ളാറിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഒക്ലാവിലെ കെ എം മുഹമ്മദ് ഷരീഫ്, ആടകം പുലിക്കുഴി സ്വദേശിയാണ് സിന്ധു.

ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ജനുവരി ഏഴ് മുതല്‍ സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കാസര്‍കോട് രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.  ഷരീഫിന് ഭാര്യയും മക്കളും സിന്ധുവിന് ഭര്‍ത്താവും മക്കളുമുണ്ട്.

മുഹമ്മദ് ഷരീഫിന്റെ ഭാര്യ: ഷാഹിദ. മക്കള്‍: അഫീഫ, ശമ്മാസ്, അസിനാസ്. സിന്ധുവിന്റെ ഭര്‍ത്താവ് സതീഷ്. മക്കള്‍: ആര്യമോള്‍, ആഷില്‍.

Back to top button
error: