IndiaNEWS

16കാരി വിശാഖപ്പട്ടണത്തും 18കാരി റായ്ബറേലിയിലും പിതാക്കന്മാരാൽ ക്രൂരമായി കൊല്ലപ്പെട്ടു, മകളുടെ പ്രണയമാണ്‌ ഇരു കൊലപാതകങ്ങൾക്കും കാരണം

ആന്ധ്രപ്രദേശില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. അയല്‍വാസിയായ യുവാവിനെ മകള്‍ പ്രണയിച്ചത് ഇഷ്ടമാകാത്ത കാരണത്താലാണ് 16കാരിയെ കൊലപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവറായ പിതാവ് ഫേസ്ബുക്കില്‍ കുറ്റസമ്മതം നടത്തി.

പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ തുനിഞ്ഞ 18കാരിയായ മകളെ റായ്ബറേലിയിൽ പിതാവ് കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

വിശാഖപ്പട്ടണം സംഭവത്തില്‍ പിതാവ് വരപ്രസാദിനെയും റായ്ബറേലി കൊലപാതകത്തിൽ വിജയ് യെയും പൊലീസ് അറസ്റ്റ് ചെയ്തു. വരപ്രസാദിൻ്റെ മകൾ നികിത ശ്രീയാണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടര്‍ന്ന് മകള്‍ പഠനത്തില്‍ ശ്രദ്ധിക്കാതായതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. പഠിക്കാനവശ്യമായ എല്ലാ സൗകര്യങ്ങളും മകള്‍ക്ക് ചെയ്ത് കൊടുത്തെന്നും എന്നാല്‍ മകള്‍ പഠനത്തില്‍ ശ്രദ്ധിച്ചില്ലെന്നും ഇയാള്‍ പറയുന്നു.

കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ചാണ് വരപ്രസാദ് മകളെ  കൊന്നത്. ശേഷം വീഡിയോയെടുത്ത് ഫേസ്ബുക്കില്‍ കുറ്റസമ്മതം നടത്തി. 13 വര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി. രണ്ട് വര്‍ഷം മുമ്പ് മൂത്തമകളും ഒളിച്ചോടി. രണ്ടാമത്തെ മകളും ഒളിച്ചോടുമെന്ന ഭയമാണ് ഇയാളെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

റായ്ബറേലി ഗുർബക്ഷ്ഗഞ്ച് കുർമിയാമൗ ഗ്രാമവാസിയായ വിജയ് വീടിനോട് ചേർന്ന് കട നടത്തുന്നുണ്ട്. ധർമേന്ദ്ര എന്ന യുവാവ് ഇവരുടെ കടയിൽ ഇടക്കിടെ വരാറുണ്ടായിരുന്ന. ജ്യോതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവത്രെ. ഇതിൽ പ്രകോപിതനായ വിജയ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Back to top button
error: