CrimeNEWS

പെൺസുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്തത് വടിവാളുകൊണ്ട്; യുവാവിനെ ആക്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശം അയച്ചത് ചോദ്യം ചെയ്ത് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ നാല് പേരെ പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേരാണ് വടിവാളുകൊണ്ട് യുവാവിനെ ആക്രമിച്ചത്. മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെൺസുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നായാണ് പൊലീസ് അറസ്റ്റ് ചെയ്തു.

സിഐ വി.പി സുധീഷ് , എസ്.ഐ ഏ.എൽ അഭിലാഷ്, എ.എസ്.ഐ നൗഷാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി .എ അഫ്സൽ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. എ സുബീർ, അനിൽകുമാർ , മിഥുൻ മോഹൻ , എം.ആർ രാജേഷ്, പി.കെ ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.

Back to top button
error: