CrimeNEWS

കൊന്ന് വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍ നട്ടു; രണ്ടു മൃതദേഹങ്ങളും കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ രണ്ട് സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും ലഭിച്ചു. ആദ്യം കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റോസ്‌ലിന്റെ ശരീരം കഷങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേര്‍ന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികള്‍ മഞ്ഞള്‍ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു്. എല്ലുകള്‍ ആണ് കിട്ടിയത്.

അതേസമയം, പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് പറയുമ്പോഴും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാനിയിട്ടില്ല. ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കുന്നു.

നേരത്തെ പോലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് മാധ്യമങ്ങളോടു പറഞ്ഞു. കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടതെന്നും അത് അമ്മയാണെന്ന് ഉറപ്പിക്കാന്‍ നിലവില്‍ തനിക്ക് സാധിക്കുന്നില്ലെന്നും ശെല്‍വരാജ് വ്യക്തമാക്കി. ശെല്‍വരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നാണ് പോലീസ് മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാന്‍ ശ്രമം നടത്തിയത്. ശരീരാവശിഷ്ടങ്ങള്‍ പത്മയുടേതെന്നും റോസിലിന്റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്.

 

 

 

 

 

Back to top button
error: