NEWS

ഉത്തര്‍പ്രദേശിൽ 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ദിബിയപുര്‍:ഉത്തര്‍പ്രദേശിലെ ഔറിയയില്‍ 17കാരിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലായിരുന്നു മൃതദേഹം.
ദിബിയപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പ്രഭാതകൃത്യത്തിനായി പുറത്ത് പോയ പെണ്‍കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷിച്ചുപോയ വീട്ടുകാരാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹവുമായി പോകുന്നതും ഒരു സ്ത്രീ സംഘത്തെ അനുഗമിക്കുന്ന വീഡിയോയും പങ്കുവച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ആരും ഇതിനെ ‘ജംഗിള്‍ രാജ്’ എന്നു വിളിക്കില്ലെ’ന്നുമാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

Back to top button
error: