NEWS

ഇറാനിൽ ഹിജാബ് പ്രതിഷേധം തുടരുന്നു; മരണം 41

ടെഹ്റെന്‍: ഇറാനിൽ ഹിജാബ് പ്രതിഷേധം തുടരുന്നു.പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തില്‍ പങ്കെടുത്ത 700 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 60 പേര്‍ വനിതകളാണ്. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധക്കാര്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് തീയിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

മസന്ദരന്‍, ഗിലാന്‍ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. 2019 ല്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരേ ജനം തെരുവിലിറങ്ങിയശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ഹിജാബ് പ്രക്ഷോഭം മാറിയിട്ടുണ്ട്. 26 പ്രതിഷേധക്കാരും വടക്കന്‍പ്രവിശ്യയില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി ക്വാസിവിന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.

ഹിജാബ് നിയമം ലംഘച്ചതിന്‍റെ പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇറേനിയന്‍ സര്‍ക്കാരിനോടുള്ള പരസ്യവെല്ലുവിളിയായി മാറിയിരിക്കുകയാണ്.

തലസ്ഥാനമായ ടെഹ്റാന്‍ അടക്കം ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും സ്ത്രീകളടക്കം വ്യാപകമായി തെരുവിലിറങ്ങി ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. വിദേശങ്ങളിലെ ഇറേനിയന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു മുന്നിലും പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.

Back to top button
error: