CrimeNEWS

മദ്യപിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ അലമ്പുണ്ടാക്കി; ചോദ്യം ചെയ്ത ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് ഗുണ്ടായിസം

തിരുവല്ല: റെയില്‍വേ സ്റ്റേഷനില്‍ ബഹളം വയ്ക്കുകയും സ്റ്റേഷന്‍ മാസ്റ്ററെ അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ഗുണ്ടാസംഘത്തിന്റെ മര്‍ദനം. തലയ്ക്കു പരുക്കേറ്റ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ശാന്തറാവുവിനെ (56) തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ശാന്തറാവുവിന്റെ മര്‍ദിച്ച് അവശനാക്കി. ഇദ്ദേഹത്തിന്റെ നെറ്റിയിലും തലയ്ക്കും പരുക്കേറ്റു. ഉടന്‍തന്നെ തിരുവല്ല പോലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു.

സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അക്രമി സംഘത്തില്‍ ഒരാളെ ഓടിച്ചിട്ട് പിടിച്ചു. ആലപ്പുഴ ചമ്പക്കുളം മയ്യന്‍കുഴി അജി (32), തിരുവല്ല മഞ്ഞാടി ഉതിമൂട്ടില്‍ ജിബിന്‍ (27), കവിയൂര്‍ കുന്നില്‍ താഴെ ശ്രീജിത്ത് ( ലിജിന്‍32) എന്നിവരാണ് കസ്റ്റഡിലുള്ളത്. തുടര്‍ നടപടികള്‍ക്കായി ഇവരെ കോട്ടയം റെയില്‍വേ പൊലീസിന് കൈമാറും. റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടം വന്ന ഒരു ഓട്ടോറിക്ഷയുടെ ചില്ല് ഈ സംഘം തകര്‍ത്തതായും പരാതി ഉണ്ട്.

Back to top button
error: