CrimeNEWS

തേക്കിന്റെ കൊമ്പ് വീട്ടിലേക്ക് വീണതിന് അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെുത്തി

കൊല്ലം: തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തില്‍ വീണതിനു യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. കുന്നിക്കോട് കടുവാംകോട് അനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പച്ചില അല്‍ഭി ഭവനില്‍ സലാഹുദീനാണ് അറസ്റ്റിലായത്. അനില്‍കുമാറിന്റെ സ്ഥലത്തെ തേക്കുമരത്തിന്റെ കൊമ്പ് വെട്ടിയിട്ടപ്പോള്‍ സലാഹുദീന്റെ പറമ്പിലാണ് വീണത്.

ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ സലാഹുദീനും മകന്‍ ദമീജ് അഹമ്മദും ചേര്‍ന്ന് അനില്‍കുമാറിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 17 ന് രാത്രി രണ്ടിനായിരുന്നു സംഭവം. പ്രതികള്‍ അനില്‍കുമാറിന്‍െ്‌റ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ച് കൊന്നശേഷം ഒളിവില്‍ പോയി.

തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവിലായിരുന്ന കേസിലെ ഒന്നാംപ്രതി സലാഹുദ്ദീനെ അടുത്തദിവസം പോലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മകന്‍ ദമീജ് അഹമ്മദ് ഒളിവിലാണ്.

Back to top button
error: