NEWS

യുവതികളെ വിവാഹം വാ​ഗ്ദാനം നല്‍കി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: യുവതികളെ വിവാഹം വാ​ഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര വീട്ടില്‍ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ ബസില്‍ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് പണവും, സ്വര്‍ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള  വിവാ​ഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകള്‍.

Back to top button
error: