NEWS

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഡല്‍ഹി: ഓൾഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഫരീദാബാദ് സ്വദേശിനിയായ മുപ്പുതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.സംഭവത്തില്‍ റെയില്‍വേ ജീവനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

വ്യാഴാഴ്‌ച അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.പിടിയിലായ നാലുപേരും റയില്‍വേ ഇല‌ക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്. ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയില്‍ എത്തിച്ചായിരുന്നു ബലാത്സംഗം.സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിക്കു പ്രതികളിലൊരാളുമായി സൗഹൃദമുണ്ടായിരുന്നു.യുവതിക്ക് ഇയാള്‍ റയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതനുസരിച്ച് എത്തിയതായിരുന്നു യുവതി.

 

 

കീര്‍ത്തി നഗര്‍ മെട്രോ സ്റ്റേഷനില്‍ രാത്രി 10.30 ന് എത്തിച്ചേര്‍ന്ന അതിജീവിതയെ പ്രതി ഡല്‍ഹി ജംഗ്ഷൻ റെയില്‍വ സ്റ്റേഷനിന്റെ 9-ാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കുകയായിരുന്നു. ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയില്‍ കുറച്ചു സമയം കാത്തിരിക്കാന്‍ പ്രതി യുവതിയോട് ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം സൃഹൃത്തുക്കളെയും കൂട്ടി മുറിയിലെത്തിയതിനു ശേഷമായിരുന്നു കൂട്ടബലാത്സംഗം.

Back to top button
error: