CrimeNEWS

ഇരുപത്തിരണ്ടുകാരനായ മകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി; പിന്നാലെ അമ്മ ജീവനൊടുക്കി

കോഴിക്കോട്: മകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായതില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. പുറക്കാട്ടേരി സ്വദേശി ജലജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു.

എലത്തൂരില്‍ നിന്ന് പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജലജയുടെ മകന്‍ സുബിന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ നേരത്തെ പിടിയിലായ അബ്ദുള്‍ നാസറിന്റെ കൂട്ടാളിയെന്ന് കണ്ടെത്തിയാണ് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സുബിനെതിരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചെന്നതാണ് സിറാജിനെതിരായ കുറ്റം.

ഇന്നലെയാണ് കേസില്‍ ഇരുപത്തിരണ്ടുകാരനായ സുബിനും മുപ്പത്തെട്ടുകാരനായ സിറാജും അറസ്റ്റിലായത്. സുബിനെ വീട്ടില്‍ നിന്നും സിറാജിനെ ഉള്ളിയേരി അങ്ങാടിയില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

 

Back to top button
error: