NEWS

മികച്ച ചികിത്സ നല്‍കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരും; പാലക്കാട്ടെ തങ്കം ആശുപത്രി വിഷയത്തിൽ ഐഎംഎ

പാലക്കാട്: തങ്കം ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഐ എം എ.
അമ്മയുടെയും കുഞ്ഞിന്റെയും മരണങ്ങളെ ചികിത്സാ പിഴവെന്ന് പ്രചാരണം നടത്തുന്നത് നിരാശാജനകമാണ്. കാര്യക്ഷമമായ ചികിത്സ നല്‍കിയാലും ചിലപ്പോള്‍ രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരാറുണ്ടെന്നും ഈ സാഹചര്യം സമൂഹം മനസ്സിലാക്കണമെന്നും ഐ എം എ അറിയിച്ചു.
തിങ്കളാഴ്ചയാണ് പ്രസവത്തിനിടെ തത്തമംഗലം സ്വദേശി ഐശ്വര്യ മരണപെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.
അതേസമയം ഐശ്വര്യയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.അമിത രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആശുപത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: