NEWS

ആ ബൈക്ക് നമ്പർ പറയും  കനയ്യലാലിന്റെ അരുംകൊല നടത്തിയവരുടെ പാക്കിസ്ഥാൻ സ്നേഹം

ഉദയ്പൂര്‍: തയ്യല്‍ക്കടക്കാരന്‍ കനയ്യലാലിന്റെ അരുംകൊല നടത്തിയവര്‍ക്ക് പാക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നതിന്  തെളിവുകളുമായി രാജസ്ഥാന്‍ പൊലീസ്.
തന്റെ മോട്ടോര്‍ സൈക്കിളിന് 2611 എന്ന നമ്ബര്‍ കിട്ടാന്‍ വേണ്ടി കൊലയാളികളില്‍ ഒരാളായ റിയാസ് അഖ്താരി 5000 രൂപ അധികം കൊടുത്തിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.മുംബൈ ഭീകരാക്രമണം ഉണ്ടായ തീയതിയാണിത്.

ഇതേ ബൈക്കാണ് ഗോസ് മുഹമ്മദും, റിയാസ് അഖ്താരിയും കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ചത്. RJ27AS2611 എന്ന പേരിലുള്ള ബൈക്ക് ഇപ്പോള്‍, ഉദയ്പൂരിലെ ധന്‍ മണ്ഡി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2611 എന്ന നമ്ബറിന് വേണ്ടി റിയാസ് മനഃപൂര്‍വം ചോദിച്ചുവെന്നും നമ്ബര്‍ പ്ലേറ്റിനായി 5000 രൂപ അധികം മുടക്കിയെന്നും പൊലീസ് പറയുന്നു. ഇത് അരുകൊലയുടെ പിന്നിലെ നിര്‍ണായകമായ തെളിവുകളിലേക്കും, ആസൂത്രണത്തിലേക്കും നയിക്കുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.

2014 ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നതായി പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഡാറ്റ പരിശോധിച്ചപ്പോള്‍,  പാക്കിസ്ഥാനിലേക്ക് കോളുകള്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഗോസിനെയും റിയാസിനെയും, ഉദയ്പൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ രാജ്‌സ്മന്ദ് ജില്ലയിലെ പൊലീസ് ബാരിക്കേഡില്‍ വച്ചാണ് പിടികൂടിയത്. ആര്‍ടിഒ രേഖകള്‍ പ്രകാരം, റിയാസ് അഖ്താരി, 2013 ല്‍ എച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് ബൈ്ക്ക് വാങ്ങിയത്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല.

 

 

റിയാസും ഗോസും ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചാവേര്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്ന ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രതികള്‍ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ ഗോസ് മുഹമ്മദിന്റെ പാക് സന്ദര്‍ശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആകെ ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്.

Back to top button
error: