NEWS

ഭാര്യ കാമുകനോടൊപ്പം ബഹ്റൈനിൽ;ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ അച്ഛനും മകനും മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ ഭാര്യ ഉൾപ്പടെ അഞ്ച് പേർ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച്‌ അച്ഛനും മകനും മരിച്ച സംഭവത്തില്‍ ഭാര്യ ഉൾപ്പടെ പ്രതിക്കൂട്ടില്‍ അഞ്ചു പേര്‍.
തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ഇവര്‍ ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
നിലവില്‍ പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്റൈനില്‍ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസം.കൂടാതെ പണം നല്‍കി ഭാര്യയെ സഹായിക്കാന്‍ ദുബായിലും ഇവര്‍ക്കു മറ്റൊരു കാമുകന്‍ ഉണ്ടെന്ന് ഭര്‍ത്താവ് തന്റെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രകാശ് ദേവരാജന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്നത്.

മരിക്കുന്നതിന് മുന്‍പ് പ്രകാശ് ദേവരാജന്‍ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച്‌ അഞ്ച് പേരുടെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്ബരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകന്‍ ശിവദേവും (12) ആണ് ടാങ്കർ ലോറിയിലേക്ക് കാറോടിച്ച് കയറ്റി മരിച്ചത്. അപകടത്തിനു മുമ്ബായി സമൂഹമാധ്യമങ്ങളില്‍ പ്രകാശ് ദേവരാജന്‍ പോസ്റ്റിട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.ഡാന്‍സാറാണ് പ്രകാശിന്റെ ഭാര്യ.

 

 

 

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്   അപകടമുണ്ടായത്.എന്നാൽ ഇതിന് മുൻപ് രാത്രി 10.59 ഓടെ ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച്‌ പ്രകാശ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.ഭാര്യയുടെ ഉൾപ്പടെ അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: