NEWS

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാം; അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് 

കൊച്ചി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി.ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
 കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അപേക്ഷയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പല ജില്ലകളിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെ തുടർന്നാണ് പുതിയ തീരുമാനം.

 പന്നികളെ കൊല്ലുന്നതിൽ വനംവകുപ്പ് വഴിയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.ബന്ധപ്പെട്ട ഓഫീസര്‍മാരായി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാരെ ഇതിനായി ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയ്യാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം.കാട്ടുപന്നിയെ കുരുക്കിട്ട് പിടിക്കാം. പക്ഷെ കറണ്ടടിപ്പിക്കാനോ, വിഷപ്രയോഗം നടത്താനോ പാടില്ല.കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം.

 

 

 

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു നേരത്തെ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കേണ്ടിയിരുന്നത്.

Back to top button
error: