NEWS

വിപണിയിൽ താരമായി വീണ്ടും തക്കാളി;വില കുതിച്ചുയരുന്നു

തിരുവനന്തപുരം: ഒരു മാസം മുന്പ് 27 കിലോവരുന്ന ഒരു പെട്ടി തക്കാളിക്ക് 300-350 രൂപയായിരുന്നു മൊത്തവില.ഇതു കഴിഞ്ഞ ദിവസം 1400രൂപവരെ എത്തിയിരിക്കുകയാണ്. ഒരുമാസം മുന്പ് 13-16 രൂപവരെയായിരുന്നു ചില്ലറ വില ഇപ്പോഴത് 75 രൂപക്കും മുകളിലാണ്.തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്‍കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
 
 

തമിഴ്നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തിരിച്ചടിയായത്.
ഇതിനൊപ്പം ഇന്ധന വിലവര്‍ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വിവാഹ സീണായതിനാല്‍ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി വില 125 രൂപ വരെ എത്തിയിരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് വലിയ ട്രക്കുകളിൽ നിറച്ച് കൊണ്ടുവന്ന തക്കാളി റോഡരിലേക്ക് തള്ളുകയായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും കർഷകർ. 15 കിലോ തക്കാളിക്ക് രണ്ടു രൂപയാണ് വില കിട്ടിയിരുന്നത്.മാർക്കറ്റിലെത്തിക്കുന്ന വണ്ടിക്കൂലി പോലും ലഭിക്കാതെ വന്നതോടെയാണ് ലോറികളിലും ട്രക്കുകളിലും വിൽക്കാൻ കൊണ്ടുവന്ന തക്കാളി കൂട്ടത്തോടെ കർഷകർ വഴിയിരികിൽ തള്ളിയത്.കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സംഭവം.

Back to top button
error: