KeralaNEWS

”പങ്കെടുത്തതില്‍ തെറ്റില്ല, പുറത്താക്കാന്‍ സംഘടിത ശ്രമം” വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ വീണ്ടും ന്യായീകരിച്ച് കെ.വി. തോമസ്; കെ സുധാകരനെതിരേയും രൂക്ഷ വിമര്‍ശനം

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (ഗജഇഇ) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് കെ സുധാകരനും വിഡി സതീശനും അടക്കമുള്ള നേതാക്കള്‍ കെവി തോമസിനെതിരെ ഉയര്‍ത്തുന്നത്. കാരണം കാണിക്കലിലേക്കും വിശദീകരണം തേടലിലേക്കും കാര്യങ്ങളെത്തി നില്‍ക്കുന്ന സാഹചര്യത്തിലും പരസ്പരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് നേതൃത്വവും തോമസും.

ഏറ്റവുമൊടുവില്‍ കെ സുധാകരനടക്കമുള്ള കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതല്‍ തന്നെ പുറത്താക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെവി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെവി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താന്‍ നേരിട്ട വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെവി തോമസിന്റെ ആരോപണം.

സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമര്‍ശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഇന്ന് എഐസിസി നേതൃത്വത്തിനോട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് കിട്ടിയത് ഷോ കോസ് നോട്ടീസ് മാത്രമാണ്. വിശദീകരണം മെയില്‍ വഴി നല്‍കി. നേരിട്ടു ബോധ്യപ്പെടുത്താന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വാദങ്ങള്‍ സോണിയ ഗാന്ധിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നാവര്‍ത്തിച്ച കെവി തോമസ് സൈബര്‍ അറ്റാക്കിനെ കുറിച്ച് പ്രസിഡ്‌നറിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജെപിക്ക് എതിരായ കൂട്ടായ്മയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

Back to top button
error: