KeralaNEWS

കോട്ടയം തേങ്ങുന്നു,12 വയസ്സുകാരൻ പാമ്പാടിയിൽ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; 5 വയസുകാരൻ എരുമേലിയിൽ കിണറ്റിൽ വീണ് മരിച്ചു

കോട്ടയം: ഹൃദയം നുറുങ്ങുന്ന രണ്ടു ദുരന്തങ്ങൾക്ക് കോട്ടയം സാക്ഷ്യം വഹിച്ച ദിനമാണിന്ന്. മാതാപിതാക്കളോട് പിണങ്ങി 12 കാരൻ ജീവനൊടുക്കി. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം

അഞ്ചു വയസുള്ള ആൺകുട്ടി മുറ്റത്ത് കളിക്കുന്നതിനിടയിൽ വീട്ടിലെ കിണറ്റിൽ വീണു മരിച്ചത് ഇന്ന് രാവിലെ 9 മണിക്കാണ്. എരുമേലി മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്.

നിസ്സാര കാര്യത്തിൻ്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങിയ മാധവ് വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

  എരുമേലി മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷ് കളിക്കുന്നതിനിടയിൽ വാടകവീടിനോട് ചേർന്ന കിണറ്റിൽ വീഴുകയായിരുന്നു.

നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിച്ചു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Back to top button
error: