KeralaNEWS

ടാറ്റൂ ചെയ്യാനെത്തുന്നവരുടെ മാറിടങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിച്ച് കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിൻ്റെ കാമകേളികൾ

കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി യുവതികൾ. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെയാണ് മീ ടൂ ആരോപണവുമായി ഒട്ടേറെ യുവതികൾ രംഗത്തെത്തിയത്.
സമൂഹമാധ്യമത്തില്‍ ഒരു യുവതി സ്വന്തം അനുഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യഭാ​ഗങ്ങളില്‍ സ്പര്‍ശിക്കുകയും റേപ് ചെയ്യുകയും ഉണ്ടായി എന്നാണ് ആരോപണം.

വാരിയെല്ലിന്‍റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താന്‍ സുജീഷിനെ സമീപിച്ചത്. ആദ്യം തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ഞെട്ടിപ്പോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാല്‍ ശരീരഭാഗം മറയ്ക്കാന്‍ തുണി നല്‍കാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാള്‍ തന്‍റെ മാറിടത്തില്‍ പിടിച്ചതായും യുവതി പറയുന്നു. രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ അനുഭവം താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു.

അതേസമയം റെഡ്ഡിറ്റിലൂടെ ആദ്യം പുറത്തുവന്ന യുവതിയുടെ അനുഭവവും വ്യത്യസ്തമല്ല. ഒരാഴ്ച മുന്‍പ് സുജീഷിന്റെ ടാറ്റു സ്റ്റുഡിയോയില്‍ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവതി. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖര്‍ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. പിന്നാലെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ ഇവര്‍ തുറന്നെഴുതി.

സുജീഷിന്റെ പേരും ഇന്‍സ്റ്റഗ്രാം ഐ.ഡി അടക്കം പങ്കുവച്ചാണ് യുവതി രംഗത്തിത്തിയത്. ഇതിനുശേഷം നിരവധിപ്പേരാണ് സമാന അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്. ചിറകുകളോടു കൂടിയ വജൈനയുടെ ടാറ്റൂവാണ് താന്‍ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അര്‍ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്.

സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിര്‍ജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം സുജീഷ് ചോദിച്ചു. കൈയില്‍ സൂചി ഇരിക്കുന്നതിനാല്‍ ഭയത്തോടെയാണ് കിടന്നതെന്നും എന്നാല്‍ പിന്നീട്‌ ടാറ്റൂ ചെയ്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ തന്റെ പാൻ്റ് ഉള്‍പ്പെടെ നീക്കി ഇയാൾ ബലാത്സം​ഗം ചെയ്തുവെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.

Back to top button
error: