KeralaNEWS

നാടിനും നാട്ടുകാർക്കും നാണംകേടായ കോട്ടയത്തെ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും

കോട്ടയം: മനോഹരമായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ചു നീക്കി കെട്ടിപ്പൊക്കിയ ആകാശപ്പാത പൊളിച്ചുമാറ്റുമെന്ന് റോഡ് സുരക്ഷ അതോറിറ്റി.അതിനിടയിൽ ആകാശപാതയുമായി ബന്ധപ്പെട്ട് 2020 -ലുണ്ടായ പരാതിയിൽ വിജിലൻസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും വിജിലൻസിന്‍റെ നിർദേശാനുസരണമെത്തിയ പൊതുമരാമത്ത് വകുപ്പ് സംഘവും കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തി.ആകാശപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം ആരംഭിച്ചതെന്ന് അന്നേ പരാതി ഉയർന്നിരുന്നു.
2016-ലാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിർമാണ ചുമതല.2019-ൽ ഗാന്ധിസ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്കരിച്ചെങ്കിലും തൂണുകൾ സ്ഥാപിച്ചതല്ലാതെ ഒന്നും നടന്നില്ല.പാതയുടെ രൂപരേഖ പ്രകാരം നഗരസഭ ഓഫീസിനു മുന്പിലും ബേക്കർ ജംഗ്ഷനിലേക്കുള്ള റോഡിലും ടെബിൾ റോഡിലും ശാസ്ത്രി റോഡിലുമാണ് ലിഫ്റ്റ് വിഭാവനം ചെയ്തിട്ടുള്ളത്.നഗരസഭയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം ഏറ്റെടുത്തിട്ടില്ല.ഇക്കാര്യത്തിൽ ഇന്നും അവ്യക്തത തുടരുകയാണ്.പൊളിച്ചുമാറ്റാനാണ് ഇപ്പോൾ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം.

Back to top button
error: