KeralaNEWS

പോലീസുകാരൻ്റെ അവിഹിതം, ഭാര്യ കയ്യോടെ പിടിച്ചപ്പോൾ ആത്മഹത്യാ ശ്രമം; ഒടുവിൽ സസ്പെൻഷൻ

രാവിലെ ഓഫീസിലേക്കു പോയ ഭാര്യ അപ്രതീക്ഷിതമായി പതിനൊന്നരയ്ക്ക് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. പക്ഷേ അകത്തുനിന്ന് സംഭാഷണം കേൾക്കാം. ജനല്‍ വഴി നോക്കിയപ്പോൾ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം കിടപ്പുമുറിയില്‍

യ്യന്നൂര്‍: ഭാര്യ ജോലിക്കു പോയ സമയത്ത് പോലീസുകാരനായ ഭർത്താവ് മറ്റൊരു സ്ത്രീയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി. അവിഹിതം ഭാര്യ കയ്യോടെ പിടികൂടി. സംഭവം നാട്ടിലറിഞ്ഞതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് സസ്‌പെന്റ് ചെയ്തത്.

ജനവരി 29 ശനിയാഴ്ചയാണ് സംഭവം. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പോലീസുകാരനും കുടുംബവും താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്സ്. സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ രാവിലെ ഓഫീസിലേക്കു പോയതായിരുന്നു.
പക്ഷേ അപ്രതീക്ഷിതമായി ഭാര്യ പതിനൊന്നരയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടു. എന്നാൽ അകത്തുനിന്ന് സംഭാഷണം കേൾക്കാമായിരുന്നു.

ജനല്‍ വഴി നോക്കിയപ്പോഴാണ് ഭര്‍ത്താവിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടത്. ഇവര്‍ ഉടന്‍തന്നെ പയ്യന്നൂര്‍ എസ്.ഐയെ ഫോണിലൂടെ വിവരമറിയിച്ചു. പോലീസുകാരന്റെ വീട് പരിയാരം പോലീസ് പരിധിയിലായതിനാല്‍ വിവരം പരിയാരം എസ്.ഐ. രൂപ മധുസൂദനന് കൈമാറി.

എസ്.ഐ വനിതാ പോലീസുകാരോടൊപ്പം എത്തി വാതില്‍ തുറന്ന് പോലീസുകാരനെയും യുവതിയെയും കസ്റ്റഡിയിലേടുത്തു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായതിനാല്‍ പോലീസ് ഇവരുടെ പേരില്‍ കേസെടുത്തില്ല. എന്നാല്‍ രാത്രിയില്‍ പോലീസുകാരന്‍ കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന ഫോട്ടോ സഹിതം ഭാര്യക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സന്ദേശമയച്ചു. ഈ വിവരവും ഭാര്യ പരിയാരം പോലീസില്‍ അറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയപ്പോള്‍ പോലീസുകാരന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്നു.

കേസെടുത്തില്ലെങ്കിലും പോലീസുകാരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ ഡിവൈ.എസ്.പി, കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറി. അതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെന്‍റ് ചെയ്തു. ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവും കാണിച്ചതിനാല്‍ 1958 ലെ കെ.പി.ഡി.ഐ.പി ആന്റ് എ റൂള്‍സിലെ ചട്ടം 07 പ്രകാരമാണ് സസ്‌പെന്‍ഷന്‍. കൈക്കൂലി വാങ്ങുന്നതിലും മറ്റും പേരുകേട്ടയാളാണ് ഈ പോലീസുകാരനെന്നും ആരോപണമുണ്ട്.

Back to top button
error: