IndiaNEWS

ലഡാക്ക് ഏറ്റുമുട്ടൽ: ചൈനയ്ക്ക് നഷ്ടമായത് 42 സൈനികരെ; ഇന്ത്യക്ക് 20

ന്യൂഡല്‍ഹി: 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്ക് 42 സൈനികരെ നഷ്ടപ്പെട്ടതായി ആസ്ട്രേലിയന്‍ പത്രമായ ദി ക്ലാക്സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാലുപേര്‍ മരിച്ചുവെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ ഗവേഷകരുടെ സംഘം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ജൂണ്‍ 15 മുതല്‍ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തില്‍, അതിവേഗം ഒഴുകുന്ന ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 38 സൈനികര്‍ മരിക്കുന്നത്.പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ് പട്ടാളക്കാര്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ 38 പേര്‍ മുങ്ങിമരിക്കുകയായിരുന്നു. എന്നാല്‍, ചൈന പറയുന്നത് ഒരാള്‍ മാത്രമാണ് മുങ്ങിമരിച്ചതെന്നാണ്.സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തിരിയിലേക്കാണ് കൊകൊണ്ടുപോയത്. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ ചടങ്ങുകള്‍ നടത്തി.

 

ചൈനയിലെ ബ്ലോഗര്‍മാരുമായുള്ള ചര്‍ച്ചകള്‍, ചൈനീസ് പൗരന്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍, ചൈനീസ് അധികാരികള്‍ വിലക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Back to top button
error: