‘നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’ -നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഓരോദിവസവും നടത്തുന്ന ‘പുതുപുത്തന്‍’ ആരോപണങ്ങളെ പരിഹസിച്ച് നിര്‍മാതാവ് സജി നന്ത്യാട്ട്.ഒരു ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.
.’നടന്‍ ജയന്‍ മരിച്ചതില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സില്‍ക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തില്‍ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിന്‍ ലാദന്‍ മരിക്കുന്നതിന്റെ തലേദിവസം അയാള്‍ ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ട്രേയ്ഡ് സെന്റര്‍ ആക്രമിക്കുമ്ബോള്‍ ദിലീപ് തൊട്ടടുത്ത ഹോട്ടലില്‍ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.
‘ദിലീപിന്റെ ഒരു ഫോണ്‍ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാര്‍ ശബ്ദം ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവര്‍ക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരല്‍ എക്സ്ചേഞ്ച് എന്തൊക്കെയാണ്’, സജി പരിഹസിക്കുന്നു.