IndiaNEWS

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14കാരൻ ഓടിച്ച കാര്‍ ഇടിച്ച്‌ 4തൊഴിലാളി സ്ത്രീകള്‍ മരിച്ചു, പിതാവിൻ്റെ പേരിൽ കേസ്

14കാരനായ വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ബാഡ്മിന്റണ്‍ കളിക്കാന്‍ പോകുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള ഡ്രെയിനേജില്‍ ഇടിച്ചാണ് കാര്‍ നിന്നത്. നാല് പേർ മരിച്ചു.ഒന്‍പത് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ

 

മ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച എസ്.യു.വി കാര്‍ ഇടിച്ച്‌ നാല് സ്ത്രീകള്‍ മരിച്ചു. ഒന്‍പത് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തെലങ്കാനയിലെ കരിനഗറിലാണ് സംഭവം. വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ബാഡ്മിന്റണ്‍ കളിക്കാന്‍ പോകുന്നതിനിടെ ജംഗ്ഷനിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള ഡ്രെയിനേജില്‍ ഇടിച്ചാണ് കാര്‍ നിന്നത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന പതിനാലുകാരനും രണ്ട് സുഹൃത്തുക്കള്‍ക്കും കാര്യമായ പരിക്കുകളൊന്നും ഇല്ല. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചു മാണ് മരണമടഞ്ഞത്. വാഹനം അമിതവേഗതയിലായിരുന്നു എന്നും മരണസംഖ്യ ഉയ‌ര്‍ന്നേക്കാമെന്നും പൊലീസ് അറിയിച്ചു.

കാര്‍ ഉടമയായ വിദ്യാ‌ര്‍ത്ഥിയുടെ പിതാവിനെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. ഇതിനു മുമ്പും പതിനാലുകാരന്‍ ഇതേ റോഡിലൂടെ അമിതവേഗതയില്‍ കാര്‍ ഓടിച്ചിരുന്നെന്നും ഈ വിവരം പിതാവിന് അറിയാമായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ദിവസകൂലി തൊഴിലാളികളാണ്.

Back to top button
error: