IndiaNEWS

ശാരീരികബന്ധത്തിലേര്‍പ്പെട്ടു എന്നതുകൊണ്ട് വിവാഹത്തിന് നിർബന്ധിക്കാനാവില്ലെന്ന്  ബോംബെ ഹൈക്കോടതി

മുംബൈ: പരസ്പരസമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി.പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയുള്ള  കീഴ്ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം.
ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.പെൺകുട്ടിയുമായി ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചെന്നതായിരുന്നു ഇയാൾക്കെതിരായുള്ള കുറ്റം.
വ്യാജ വിവരങ്ങൾ നൽകിയോ വഞ്ചനയിലൂടേയോ അല്ല പെൺകുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേർപ്പെട്ടത്. ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Back to top button
error: