NEWS

മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസുകാരന് ബസിനടിയില്‍ വീണ് ദാരുണാന്ത്യം 

തമ്പാനൂര്‍ ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസാണ് ഇടിച്ചത്. ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. ബിജുകുമാർ- സജിത ദമ്പതികൾക്ക് പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് ശ്രീഹരി

തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരന് ബസ് തട്ടി അതിനടിയിലേക്ക് വീണ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ ദാരുണാന്ത്യം.

കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ‘ശ്രീഹരി’യില്‍ ബിജുകുമാറിന്റെയും സജിതയുടെ ഏകമകന്‍ ശ്രീഹരിയാണ് ഇന്നലെ വൈകിട്ട് പാളയത്ത് ഉണ്ടായ അപകടത്തില്‍ മരിച്ചത്. പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ്.
ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇടിച്ചത്. ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.

അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. ചെറിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും ഉടന്‍എസ്.എ.ടി ആശുപ്രതിയില്‍ എത്തിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് പിതാവ് ബിജു.

ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം.

Back to top button
error: