ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂളിൽ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ ബലാത്സംഗം ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനികളായ 17 പേരെയാണ് അധ്യാപകനും സ്കൂൾ ഉടമയും ചേർന്ന് ബലാത്സംഗം ചെയ്തത്. നവംബർ 17ന് മുസഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിലേക്ക് വിളിച്ചു വരുത്തിയാണ് വിദ്യാർത്ഥിനികളെ കൂട്ടം ബലാത്സംഗം ചെയ്തത്.വിവാദത്തെത്തുടർന്ന് ഇവർ ഒളിവിലാണ്.പോലീസ് കേസെടുത്തിട്ടുണ്ട്.