NEWS

പതിനാറുകാരി പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചു, ഗർഭിണിയായ പെൺകുട്ടി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

എട്ട് മാസം മുമ്പായിരുന്നു വിവാഹം. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും പെൺകുട്ടിയെ നിരന്തരം മർദ്ദിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പിതാവ് വീട്ടിൽ കയറ്റിയില്ല. മറ്റുവഴികളില്ലാതായതോടെ പെൺകുട്ടി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനു പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചത്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 പേർ പീഡിപ്പിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ ബീഡ് എന്ന സ്ഥലത്താണ് സംഭവം. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പോലീസുകാരനും ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. 16കാരി രണ്ട് മാസം ഗർഭിണിയാണ്.

ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല എന്ന് പെൺകുട്ടി ആരോപിച്ചു.
മാതാവ് മരിച്ചതിനുശേഷം പിതാവിനൊപ്പമാണ് പെൺകുട്ടിയുടെ താമസിച്ചിരുന്നത്. എട്ട് മാസങ്ങൾക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും പെൺകുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിതാവ് പെൺകുട്ടിയെ വീട്ടിൽ കയറ്റിയില്ല. മറ്റുവഴികളില്ലാതായതോടെ പെൺകുട്ടി അംബജോഗൈ ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനായി പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചത്.

Back to top button
error: