NEWS

പ്രതി 15കാരന്‍, ഇര 21കാരി; കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കസ്റ്റഡിയില്‍

പെൺകുട്ടിയെ തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. ഇത് ചെറുത്തപ്പോൾ കല്ല് കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. മാത്രമല്ല വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയിൽ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ നടന്ന പീഡനശ്രമത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ അതേ നാട്ടുകാരനായ 15 വയസ്സുകാരനാണ് പൊലീസ് വലയിൽ കുടുങ്ങിയത്. താനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കൊണ്ടോട്ടി കോടങ്ങാട് വിജനമായ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന അഞ്ജാതന്‍ പെൺകുട്ടിയെ പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്.

ഇത് ചെറുത്ത പെണ്‍കുട്ടിയെ കല്ല് കൊണ്ട് ഇടിച്ചുപരിക്കേല്‍പ്പിച്ചു. മാത്രമല്ല വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. പെണ്‍കുട്ടി ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടിലേക്ക് ഓടി. പ്രദേശവാസികള്‍ സമീപ സ്ഥലങ്ങളില്‍ അക്രമിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പോലീസ് പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.
മുഖത്ത് കാര്യമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി.

വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തത്. ഇന്നലെ സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സംഭവസ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിടിവലിക്കിടയിൽ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനിടയിലാണ് ഇയാള്‍ രക്ഷപെട്ടത്. പതിനഞ്ചു വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ പ്രതി ജൂഡോ ചാമ്പ്യനുമാണ്.

Back to top button
error: