LIFENEWS

അമേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി രഹസ്യ കരാറൊപ്പിട്ടു, ട്രംപിന് വിശദ വിവരങ്ങൾ അറിയാം, ഇസ്രായേൽ മുൻ ബഹിരാകാശ മേധാവിയുടെ വെളിപ്പെടുത്തൽ

മേരിക്കൻ ബഹിരാകാശ യാത്രികർ അന്യഗ്രഹ ജീവികളുമായി കരാർ ഒപ്പിട്ടതായി ഇസ്രായേലിന്റെ ബഹിരാകാശഗവേഷണ വിഭാഗം മുൻ മേധാവി ഹൈയിം ഇഷദ് .ട്രമ്പിന് ഇക്കാര്യം അറിയാമെന്നും ഹൈയിം ഇഷദ്. ഇസ്രയേലിലെ അറിയപ്പെടുന്ന അധ്യാപകൻ കൂടിയാണ് ഹൈയിം ഇഷദ്.

കഴിഞ്ഞ ആഴ്ച ഒരു ഇസ്രയേലി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൈയിം ഇഷദ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിലെ സ്പേസ് ഡയറക്ടറേറ്റ് മുൻ മേധാവിയാണ് ഹൈയിം ഇഷദ്. കരാറിന്റെ കാര്യം ലോകത്തോട് പറയരുതെന്ന് അന്യഗ്രഹജീവികൾ ആവശ്യപ്പെട്ടുവെന്നും ഹൈയിം ഇഷദ് പറഞ്ഞു. മനുഷ്യർക്ക് അത് ഉൾക്കൊള്ളാൻ ഇപ്പോൾ കഴിയില്ല എന്നാണ് അന്യഗ്രഹജീവികളുടെ അഭിപ്രായമെന്നും ഹൈയിം ഇഷദ് കൂട്ടിച്ചേർത്തു.

ലോക രഹസ്യങ്ങൾ അറിയാൻ അന്യഗ്രഹ ജീവികൾക്കും ആകാംക്ഷ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു.രണ്ടു ജീവിവർഗങ്ങളും തമ്മിൽ കരാറുകൾ ഒപ്പിട്ടതായി ഹൈയിം ഇഷദ് വെളിപ്പെടുത്തുന്നു. ചൊവ്വയിൽ ഒരു ആസ്ഥാന കേന്ദ്രം നിർമ്മിക്കാനും അമേരിക്കൻ ബഹിരാകാശ യാത്രക്കാരും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടെന്ന് ഹൈയിം ഇഷദ് പറയുന്നു. അമേരിക്കൻ സർക്കാരിന്റെ അറിവോട് കൂടിയാണ് ഈ കരാർ എന്നും ഹൈയിം ഇഷദ് വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാമെന്നും ഇക്കാര്യം വെളിപ്പെടുത്താൻ അദ്ദേഹം ഒരുമ്പെട്ടിരുന്നുവെന്നും ഹൈയിം ഇഷദ് പറഞ്ഞു. എന്നാൽ ലോകത്ത് വലിയതോതിൽ ഭീതി ഉണ്ടാകുമെന്നത് കൊണ്ടാണ് പിന്തിരിഞ്ഞതെന്നും ഹൈയിം ഇഷദ് കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് അന്യഗ്രഹജീവികൾ മനുഷ്യ സമൂഹത്തിനു മുന്നിൽ വെളിപ്പെടാത്തത് എന്ന ചോദ്യത്തിന് അവരെ മനസ്സിലാകുംവിധം മനുഷ്യന്റെ ബൗദ്ധിക നിലവാരം ഉയരുന്നത് വരെ കാത്തിരിക്കുകയാണ് എന്നാണ് ഹൈയിം ഇഷദ് മറുപടി പറഞ്ഞത്.

ആക്രമണത്തിലും പ്രതിരോധത്തിലും ഭാവിയിലെ കേന്ദ്രം ബഹിരാകാശം ആകുമെന്ന് ഈ വർഷം മെയ് മാസത്തിൽ ഡോണൾഡ് ട്രമ്പ് പറഞ്ഞിരുന്നു. അക്കാര്യത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് എന്നും റൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 2019 ഡിസംബർ 20ന് അമേരിക്ക സ്പേസ് ഫോഴ്സ് എന്ന പ്രത്യേക സേനയെ ഉണ്ടാക്കിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ആശയമായിരുന്നു ഇത്. ബഹിരാകാശത്ത് അമേരിക്കൻ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് സ്പേസ് ഫോഴ്‌സിന്റെ കടമ.

Back to top button
error: