NEWS

നികിത വേറെ വിവാഹം കഴിക്കാൻ മുതിർന്നു ,കൊലപാതകം പ്രതികാരമെന്നു തൗസീഫ്

ഫരീദാബാദിൽ പെൺകുട്ടിയെ പട്ടാപ്പകൽ വെടിവച്ചു കൊന്ന കേസിലെ പ്രതി തൗസീഫ് കുറ്റം സമ്മതിച്ചു .നികിത വേറെ വിവാഹത്തിന് മുതിർന്നുവെന്നും കൊലപാതകം പ്രതികാരമെന്നും തൗസീഫ് പോലീസിനോട് പറഞ്ഞു .

ഒക്ടോബർ 24 നു രാത്രി നികിത തൗസീഫുമായി 16 മിനുട്ട് സംസാരിച്ചതായി ടെലഫോൺ രേഖകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു . .2018ൽ നികിതയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി നികിതയുടെ കുടുംബം തൗസീഫിനെതിരെ നൽകിയിട്ടുണ്ട് കേസിൽ തൗസീഫ് അറസ്റ്റിലായിരുന്നു .വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടു തൗസീഫ് നികിതയുടെ പിന്നാലെ നടക്കുക ആയിരുന്നുവെന്ന് നികിതയുടെ കുടുംബം പറയുന്നു .

തൗസീഫിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് പിന്നീട് കേസ് പിൻവലിക്കുക ആയിരുന്നുവെന്നു നികിതയുടെ സഹോദരൻ പറയുന്നു .അറസ്റ്റിലായതോടെ മെഡിസിൻ പഠനത്തിന് പോകാൻ ആകാത്തത് തന്നിൽ പ്രതികാരം ഉണ്ടാക്കി എന്നാണ് തൗസീഫ് പൊലീസിന് നൽകിയ മൊഴി .

ബല്ലാബ് ഗഡിലുള്ള കോളേജിൽ പരീക്ഷ എഴുതാൻ പോയി തിരികെ കോളേജിൽ നിന്നിറങ്ങുമ്പോൾ നികിതയെ തട്ടിക്കൊണ്ടുപോകാൻ തൗസീഫ് ശ്രമിച്ചിരുന്നു . .

തൗസീഫ് ,സുഹൃത്ത് റഹ്മാൻ എന്നിവർ പരീക്ഷ എഴുതാൻ പോയ നികിതയെ കാത്ത് കാറിൽ കോളേജിന് പുറത്തുണ്ടായിരുന്നു .നികിതയും കൂട്ടുകാരിയും ഇറങ്ങി വന്നപ്പോൾ തൗസീഫ് നികിതയെ കാറിൽ വലിച്ച് കയറ്റാൻ നോക്കി .എന്നാൽ നികിത കുതറി മാറി .തുടർന്ന് തൗസീഫ് നികിതയെ പോയിൻറ് ബ്ളാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു .പിന്നാലെ റഹ്മാൻ തൗസീഫിനെ കാറിൽ കയറ്റിക്കൊണ്ടുപോയി . തുടർന്നാണ് ഇരുവരും പോലീസ് പിടിയിൽ ആകുന്നത് .

Back to top button
error: