NEWS

മുഖ്യമന്ത്രിയുടെ രാഷ്ട്രീയം അധാര്‍മികം: മുല്ലപ്പള്ളി

ധാര്‍മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത്‌ നില്‍ക്കുന്ന നേതാവാണ്‌ മുഖ്യമന്ത്രിയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.രാജ്‌ഭവന്‌ മുന്നില്‍ നിന്നും മാധ്യമങ്ങളുടെ സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

തരാതരം പറഞ്ഞകാര്യങ്ങള്‍ മാറ്റിപ്പറയുന്നതില്‍ ഒരു മടിയും ഇല്ലാത്ത നേതാക്കളാണ്‌ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും.യുഡിഎഫില്‍ കെ.എം.മാണിക്ക്‌ രണ്ട്‌ നീതിയായിരുന്നൂയെന്ന ആക്ഷേപം ശരിയല്ല.എല്ലാവരും ഒറ്റക്കെട്ടായിട്ടാണ്‌ അദ്ദേഹത്തെ പിന്തുണച്ചത്‌.കെ.എം.മാണി തെറ്റുകാരനാണെന്ന്‌ കോണ്‍ഗ്രസ്‌ ഇന്നും വിശ്വസിക്കുന്നില്ല. അത്തരം ആക്ഷേപം ഉന്നയിച്ചതും മാണിസാറിനെ കടന്നാക്രമിച്ചതും സിപിഎമ്മും ഇടതുമുന്നണിയുമാണ്‌. ചരിത്രത്തില്‍ ഇല്ലാത്തവിധം ക്രൂരമായിട്ടാണ്‌ സിപിഎം മാണിസാറിനെ വേട്ടയാടിയത്‌. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും സിപിഎം നേതാക്കളുടെയും പഴയകാല പ്രസ്‌താവനകളും വീഡിയോ ക്ലിപ്പുകളും പരിശോധിച്ചാല്‍ അത്‌ വ്യക്തമാകും.

ഘടകകക്ഷികളെ മുന്നണിയില്‍ നിന്നും പറഞ്ഞു വിടുന്ന നടപടി യുഡിഎഫിന്റെ ഭാഗത്ത്‌ നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല.യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ക്ക്‌ അര്‍ഹമായ പ്രാധാന്യമാണ്‌ നല്‍കിയിട്ടുള്ളത്‌.കെ.മുരളീധരന്‍ പാര്‍ട്ടി വിരുദ്ധമായിട്ട്‌ പ്രസ്‌താവന നടത്തിയെന്ന്‌ വ്യാഖ്യാനിച്ചെടുക്കാന്‍ സാധ്യമല്ല.പലഘട്ടങ്ങളില്‍ പാര്‍ട്ടി വിട്ടുപോയ സമുന്നത നേതാക്കളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ എടുത്ത സമീപനം അദ്ദേഹത്തിന്‌ മറക്കാനാവില്ല.ആരേയും പറഞ്ഞയക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല.തെറ്റുതിരുത്തി വരുന്ന എല്ലാവരേയും സ്വീകരിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിനുള്ളത്‌.ഒരു പാര്‍ട്ടിയുടേയും ആഭ്യന്തരകാര്യങ്ങളില്‍ കോണ്‍ഗ്രസ്‌ ഇടപെടില്ല.ഏതെങ്കിലും കക്ഷി യുഡിഎഫിലേക്ക്‌ വരാന്‍ താല്‍പ്പര്യം കാണിച്ചാല്‍ അത്‌ അപ്പോള്‍ ചര്‍ച്ച ചെയ്യും.മധ്യകേരളത്തില്‍ യുഡിഎഫിന്റെ ശക്തിക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

Back to top button
error: