NEWS

സ്വപ്ന സുരേഷിനെ  നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തെളിഞ്ഞു,ഇനി ഒരു നിമിഷം പോലും  പിണറായി അധികാരത്തില്‍ തുടരരുത്:രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കള്ളം മാത്രം പറയുന്ന  ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ശിവശങ്കരന്റെ സാന്നിധ്യത്തില്‍ ആറ് തവണ  സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ  പ്രതി സ്വപ്ന സുരേഷ്  മുഖ്യമന്ത്രിയെ കണ്ടുവെന്ന്  എന്‍ഫോഴ്സമെന്റ് ഡയറക്ടേറ്റിന്റെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.  സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.  രാജ്യദ്രോഹപരമായ കള്ളക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയായീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.  

ഇനിയെങ്കിലും  പിണറായിക്ക്  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്  രാജിവച്ചൊഴിഞ്ഞ് കൂടെയെന്നും    രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ മുഴുവന്‍  ജനങ്ങളെയും നാണം  കെടുത്തിയ മുഖ്യമന്ത്രിയാണ് ഇവിടെ അധികാരത്തിലിരിക്കുന്നത്.  ഇ ഡി യുടെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ.  ഇനി കേന്ദ്ര ഏജന്‍സികള്‍  ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്.    അതോടെ ‘ആ പൂതി’ നടക്കാന്‍ പോവുകയാണെ്ന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആലി ബാബയും  നാല്‍പ്പത് കള്ളന്‍മാരും എന്നത് പോലെയാണ്  കേരളത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. കള്ളം മാത്രം പറയുകയും കള്ളം മാത്രം  ചെയ്യുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളത്തിലുള്ളത്.  ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ നിറം ഇതിലൂടെ  പുറത്ത് വന്നിരിക്കുകയാണ്. നെഞ്ചിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിയുടേതാണെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.  കേരള ജനതയെ പറഞ്ഞ് പറ്റിച്ച  ഈ മുഖ്യമന്ത്രിക്ക് ഒരു നിമിഷം ഇനി അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലന്നു രമേശ് ചെന്നിത്തല പറഞ്ഞു.

Back to top button
error: