NEWS
-
വോട്ട് ചെയ്തിറങ്ങിയയുടൻ ദേഹാസ്വാസ്ഥ്യം, വീൽചെയറിൽ ഇരുത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ- 63) ആണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read More » -
കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തു, വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത് പൂമുള്ളകണ്ടി സീനത്തിന്!! തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം- യുഡിഎഫ് സ്ഥാനാർഥി
കോഴിക്കോട്: കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്നു ആരോപണം. പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥയോ, ജീവനക്കാരിയോ അല്ലാത്ത സീനത്തിന്റെ വോട്ടാണ് പോസ്റ്റലായി ആരോ ചെയ്തത്. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40% കടന്നു. എസ്ഐആറിനെ തുടർന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് അങ്കത്തിനുള്ളത്.
Read More » -
വെടിനിർത്തലിൽ ഇസ്രയേലിന് അതൃപ്തി? ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ആയി, 1165 പേർക്ക് പരുക്ക്!! വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ
ടെഹ്റാൻ: വെടിനിർത്തൽ കരാർ തകർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല, സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആർജിസി ഉദ്യോഗസ്ഥൻ മൊഹ്സെൻ റാസ എക്സിൽ കുറിച്ചു. ‘ഞങ്ങൾ ഹെസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും. വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല. അമേരിക്കയുടെ വെടിനിർത്തൽ ലംഘനങ്ങൾ അനുവദിക്കില്ല’- റാസ വ്യക്തമാക്കി. അതേസമയം ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷവും ലെബനനിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ആക്രമണത്തിൽ ലെബനനിൽ 254 പേർ കൊല്ലപ്പെട്ടു, 1165 പേർക്ക് പരുക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ഇതിനിടെ യുഎസ്- ഇറാൻ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇറാനുമായുള്ള ചർച്ചയിൽനിന്ന് മാറ്റിനിർത്തിയതിലും തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനമെടുത്തതുമാണ് ഇസ്രയേലിന്റെ അതൃപ്തിക്ക് കാരണമെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.…
Read More » -
‘ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കും; യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നത് പകൽ പോലെ വ്യക്തം; പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും‘: എ.കെ. ആന്റണി
തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിച്ചുകഴിഞ്ഞിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് ചരിത്രവിജയമുണ്ടാകും. അത് പകൽപോലെ വ്യക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് ജനം കണക്ക് ചോദിക്കും. ജനവിരുദ്ധ നടപടികൾക്ക് ജനം കടുത്ത ശിക്ഷനൽകും. എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഭരണവിരുദ്ധരായി മാറി. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യും. ഇന്ന് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ പിണറായി സർക്കാർ അസ്തമിക്കുമെന്നും എ.കെ. ആന്റണി പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. ഇടതുപക്ഷം ഇനി പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്നാണ് തന്റെ അഭിപ്രായം. നായനാർ സർക്കാറിനോടുള്ളതിനേക്കാൾ പതിന്മടങ്ങ് ജനരോഷമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് കേരളം തൂത്തുവാരുമെന്നും ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലെന്നും ഒ. രാജഗോപാൽ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടാണെന്നും എ.കെ. ആന്റണി കൂട്ടിച്ചേർത്തു.
Read More » -
ആലുവയിൽ നഴ്സ് ലെന കുഴഞ്ഞ് വീണ് മരിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ദുരൂഹത; ‘ഡോക്ടർ’ എന്ന വ്യാജേന എത്തിയ ഫോൺ കോളിലൂടെയാണ് കുടുബം മരണ വാർത്ത അറിഞ്ഞത്; കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം
കൊച്ചി: പാലക്കാട് കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് ആലുവയിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോൺ (25) ഈ മാസം 24നാണ് മരിച്ചത്. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് എത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം. എന്നാൽ, ആലുവയിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പിന്നീട് അറിയിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്ദം കുറഞ്ഞ ലെനയെ സുഹൃത്തുക്കളായ യുവാക്കൾ ചേര്ന്നാണ് ആലുവയിലെ നജാത്ത് ആശുപത്രിയില് എത്തിച്ചത്. ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാല് ഇവിടെ വെച്ച് ലെന…
Read More » -
ഇന്ന് ഏറ്റവും വേദനയുള്ള ദിവസം, പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി… ഒരു സംശയവും വേണ്ട പുതുപ്പള്ളിയുടെ മനസി, കേരളത്തിന്റെ മനസിനേറ്റ മുറിവാണത്… കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി, അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി…പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു, ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ?- കറുപ്പണിഞ്ഞെത്തി ചാണ്ടി ഉമ്മൻ പുതുപ്പള്ളി: സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചാണ്ടി. ഇന്ന് പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുകയും ചെയ്തു, ഇപ്പോഴും സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസിൽ, കേരളത്തിന്റെ മനസിലേറ്റ മുറിവാണ് അത്. ആ വേട്ടയാടൽ ഞങ്ങളോടും, മണ്ഡലത്തോടും ഉണ്ട്. വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിയിടത്ത് തന്നെ ഇപ്പോഴും നിൽക്കുകയാണ്. പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി. ശബരിമല സ്വർണ്ണക്കള്ള, നാടിനെ ആകെ ബാധിച്ച പ്രശ്നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാൽ ഇന്ന് പലർക്കും പ്രശ്നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാൽ മതി. ഇല്ലാത്ത കഥകളുണ്ടാക്കി മൂന്ന് വർഷക്കാലം വേട്ടയാടി. അതിന് ശേഷം സിബിഐ അന്വേഷണം. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്തു, കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുമോ? കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നത്- ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി: സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടു. ഇങ്ങനെ തങ്ങളെ അപമാനിക്കണോ എന്നും ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചാണ്ടി. ഇന്ന് പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുകയും ചെയ്തു, ഇപ്പോഴും സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്. ഒരു സംശയവും വേണ്ട. പുതുപ്പള്ളിയുടെ മനസിൽ, കേരളത്തിന്റെ മനസിലേറ്റ മുറിവാണ് അത്.…
Read More » -
വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല!! ഇറാനെ ആക്രമിച്ചില്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കിയേനെ- നെതന്യാഹു
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല എന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും തങ്ങൾ ഈ യുദ്ധത്തിലൂടെ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചതെന്നും നെതന്യാഹു പറഞ്ഞു. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും വെടിനിർത്തലിനു സമ്മതിക്കാൻ യുഎസ് അദ്ദേഹത്തെ നിർബന്ധിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ‘‘ഇറാനെതിരെ ഞങ്ങൾ ‘ഓപ്പറേഷൻ ഗിഡിയൻസ് സ്വോർഡ്’, ‘ഓപ്പറേഷൻ ലയൺസ് റോർ’ എന്നിവ ആരംഭിച്ചിരുന്നില്ലെങ്കിൽ, അവർ പണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു. ഭീകര ഭരണകൂടത്തെ ഞങ്ങൾ വർഷങ്ങൾ പിന്നിലാക്കി. സമ്പുഷ്ടീകരിച്ച വസ്തുക്കൾ ഇറാൻ വിട്ടുപോകും. ഒന്നുകിൽ കരാറിലൂടെ, അല്ലെങ്കിൽ പുതുക്കിയ പോരാട്ടത്തിലൂടെ. ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഒരേ നിലപാടിലാണ്’’…
Read More » -
ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിൽ; യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ കൈയ്യോടെ പിടികൂടി; കണ്ണട പിടിച്ചെടുത്തു
കാസർകോട് : ഉദുമയിൽ പോളിംഗ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
Read More » -
” പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”- പാലക്കാട് ബിജെപി വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം‘- രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട്: വോട്ടിന് പണം നൽകിയെന്ന ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. “പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല” എന്ന പരാമർശം നടത്തി, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു, അത് പുറത്തുകൊണ്ടുവന്ന യുവാക്കൾക്ക് അംഗീകാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്നാരോപിച്ചാണ് വിവാദം ഉയർന്നത്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്നതും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ ഔദ്യോഗിക അന്വേഷണവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ പടനക്കാട് എസ്എൻഎയുപിഎസ് ബൂത്ത് നമ്പർ 209ൽ വോട്ട് ചെയ്യാനെത്തിയ ശേഷമാണ് ഉണ്ണിത്താൻ…
Read More » -
പാക്കിസ്ഥാന്റെ ഇടനില സംശയകരം, അമേരിക്ക സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോഗിക്കുന്നു!! ലെബനനിൽ ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ
ന്യൂഡൽഹി: യുഎസ്–ഇറാൻ സന്ധി ചർച്ചകളിൽ പാക്കിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവെൻ അസർ. ഇസ്ലാമാബാദിനെ “വിശ്വസനീയ കളിക്കാരനായി കാണുന്നില്ലെന്നു, അമേരിക്ക സ്വന്തം താൽപര്യങ്ങൾക്കായി പാക്കിസ്ഥാന്റെ സഹായം ഉപയോഗിക്കുന്നതാണെന്നും വാർത്താ ഏജൻസിയായ ANI-യോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഏപ്രിൽ 11-ന് നടക്കാനിരിക്കുന്ന യുഎസ്– ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഈ പ്രതികരണം. ഇതിനിടെ യുദ്ധ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പോകാനിടയുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗാസ യുദ്ധവിരാമ ചർച്ചകളിൽ മുമ്പ് ഖത്തർ, തുർക്കി പോലുള്ള രാജ്യങ്ങളെ യുഎസ് ഉപയോഗിച്ച മാതൃകയുമായി പാക്കിസ്ഥാന്റെ പങ്ക് താരതമ്യം ചെയ്യാമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലത്തിൽ യുഎസിനൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ഇസ്രായേലിന് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലെബനനിലെ സാഹചര്യം ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് റൂവെൻ അസർ വ്യക്തമാക്കി. തെക്കൻ ലെബനനിൽ നിന്ന് ഹെസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം…
Read More »