Kerala
-
ലക്ഷി പ്രീയയ്ക്ക് പറ്റിയതു പോലെ വീണാനായർക്കും, വോട്ടില്ല; പെരുമ്പാവൂരിലും ഏറ്റുമാനൂരിലും ട്വന്‍റി 20 സ്ഥാനാർത്ഥി മാറ്റം
കൊച്ചി: പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ട്വന്‍റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രീയയെ പോലെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. എന്നാൽ വോട്ടേഴ്സ്ലിസ്റ്റിൽ വീണയുടെ പേരില്ല. വീണയ്ക്കും ലക്ഷ്മിക്കും പകരം സ്ഥാനാർഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ പെരുമ്പാവൂരിൽ കോൺഗ്രസ് വിട്ട നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. പെരുമ്പാവൂരിൽ ലക്ഷ്മി പ്രീയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വന്റി-20 വലിയ റോഡ് ഷോയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തുകയുണ്ടായി. വലിയ ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഒരുക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിഞ്ഞത്. തുടർന്ന് ആ പരിപാടി റദ്ദാക്കുകയായിരുന്നു.
Read More » -
അന്ന് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ…സന്ദീപ്, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാഗം!! മാനസികാരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ, കോടതിയിൽ പൊട്ടിക്കരഞ്ഞ് ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ, ശിക്ഷ ശനിയാഴ്ച
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും അധ്യാപകനായി പ്രതി സന്ദീപ് കോടതിയിൽ. അന്നു താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. അതേസമയം കേസിൽ വാദം പൂർത്തിയായതോടെ ശിക്ഷ ശനിയാഴ്ച വിധിക്കും. കോടതിൽ സന്ദീപ് നടത്തുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. ഡോ. വന്ദനദാസ് വധക്കേസിൽ കേസിൽ നീതി തേടിയുള്ള പോരാട്ടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. അതേസമയം സന്ദീപ് ആശുപത്രിയിലെത്തിയത് ഡോക്ടറെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ട് എന്ന്…
Read More » -
നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്തതിനാലാണ് പാർട്ടി വിട്ടത്; ഇന്ന് നിസ്വാർത്ഥരായ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ എനിക്കൊപ്പമുണ്ട്; മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും’ – ജി. സുധാകരന്റെ പോസ്റ്റ്
അമ്പലപ്പുഴ: കേരളത്തിലെ സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണെന്നും അതിനാലാണ് താൻ പാർട്ടി വിട്ടതെന്നും മുൻ മന്ത്രി ജി. സുധാകരൻ. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിലവിൽ തന്റെ മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആത്മാർഥമായും നിസ്വാർഥമായും പ്രവർത്തിക്കുന്നത് കാണുന്നുണ്ടെന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ‘ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ്…
Read More » -
‘സുധാകരൻ കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ; തുടർന്നങ്ങോട്ട് എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്‘ എകെ ആന്റണി
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞുവെന്നത് അദ്ദേഹം വ്യക്തമായില്ല. നിലവിലുള്ള എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയേ മതിയാകൂ എന്നതിൽ സുധാരൻ ഉറച്ചുനിന്നു. അനുനയ നീക്കങ്ങൾ പലതു നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അതിനിടെയാണ് എകെ ആന്റണിയുടെ ഇടപെടലോടെ കെ. സുധാരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
Read More » -
കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടതും നമ്മുടെ കടമയാണ്… സുധാകരനു സീറ്റ് കിട്ടിയ വാർത്ത വന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി അടൂർ പ്രകാശ്
കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ കോട്ടയില്ലെന്ന് തെളിയിക്കാനാണ് കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതെന്നും താൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തീർത്തും വൈകാരികമായെഴുതിയ കുറിപ്പ് കെ സുധാകരനു കണ്ണൂരിൽ മത്സരിക്കുമെന്ന വാർത്ത വന്നതോടെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- 1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം…
Read More » -
‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ് പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ…
Read More » -
കോൺഗ്രസിനെ പിടിച്ചിടത്തുതന്നെ കൊണ്ടെക്കെട്ടി സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയാകും, ടി ഒ മോഹനനെ കൈ ഒഴിഞ്ഞ് ഹൈക്കമാന്‍ഡ്, നടപടി പുതിയ പാര്‍ട്ടി രൂപീകരണം ഭയന്ന്
ന്യൂഡൽഹി: പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത…
Read More » -
ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…
Read More » -
എന്തുസംഭവിച്ചാലും മത്സരിക്കും, ഗുഡ് ബൈ കെസി…ഇനി എനിക്ക് എന്റെ വഴി!! കെ സുധാകരന്റെ നീക്കം പുതിയ പാർട്ടി രൂപീകരിക്കാനോ? ഭീഷണിക്കു വഴങ്ങണ്ട, ഇളവു നൽകാനുള്ള നീക്കത്തിന് തടയിട്ടത് സംസ്ഥാന നേതൃത്വം
ന്യൂഡൽഹി: സീറ്റു കിട്ടില്ലെന്നു മനസിലായതോടെ നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരനെന്ന് റിപ്പോർട്ട്. ‘ഇനി എനിക്ക് എന്റെ വഴി’യെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ പ്രതികരിച്ചത്. ഇതുവരെ മാധ്യമങ്ങളോടു പ്രതികരിക്കാത്തെ സുധാകരൻ 12 മണിക്ക് മാധ്യമങ്ങളെ കണ്ട് തീരുമാനമറിക്കുമെന്നാണ് വിവരം. എല്ലാ കോൺഗ്രസ് നേതാക്കളോടും ‘ഗുഡ്ബൈ’ എന്നാണ് കെ സുധാകരൻറെ പ്രതികരണം. ഇതോടെ കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. എന്നാൽ സമൂഹമാധ്യമങ്ങളിലെല്ലാം സുധാകരന്റെ ഭീഷണിക്കു വഴങ്ങേണ്ട കാര്യമില്ലെന്ന തരത്തിലുള്ള കമെന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡിൻറെ തീരുമാനത്തിന് കാത്തിരുന്നാണ് തീരുമാനം വൈകിയതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. നേരത്തെ മുതൽ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനയിലാണ് സുധാകരനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കെ സുധാകരൻറെ കാര്യത്തിൽ മാത്രം…
Read More »
