Lead News
-
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിജെപിക്ക് വഴങ്ങേണ്ടി വരുന്നു ; 20 വര്‍ഷം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നു ; ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് കൈമാറി
പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആഭ്യന്തരവകുപ്പ് ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ 20 വര്‍ഷം കയ്യാളിയ ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് നല്‍കി. വിജയ് കുമാര്‍ സിന്‍ഹയ്ക്ക് മൈന്‍ ആന്‍ഡ് ജിയോളജി വകുപ്പിനൊപ്പം ലാന്‍ഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗള്‍ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു. നിതിന്‍ നബിന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ വകുപ്പ്, അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഹൗസിങ് വകുപ്പുകള്‍ ഏറ്റെടുക്കും. രാംകൃപാല്‍ യാദവ് അഗ്രികള്‍ച്ചര്‍ മന്ത്രിയായി, സഞ്ജയ് ടൈഗര്‍ ലേബര്‍ റിസോഴ്‌സസ് ഏറ്റെടുക്കും. അരുണ്‍ ശങ്കര്‍ പ്രസാദ് ടൂറിസം വകുപ്പ്, ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഏറ്റെടുക്കും. സുരേന്ദ്ര മേഹ്ത ഏനിമല്‍ ആന്‍ഡ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പ്, നാരായണ പ്രസാദ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് മേല്‍നോട്ടം വഹിക്കും. ബിജെപിയുടെ രാമ നിഷാദ് ബാക്ക്വേഡ് ആന്‍ഡ് എക്‌സ്ട്രീമലി ബാക്ക്വേഡ് ക്ലാസ് വെല്‍ഫെയര്‍ വകുപ്പ് മന്ത്രിയായി, ലഖേദാര്‍…
Read More » -
ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം ; എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ വി ഒതേനന്‍, ആറാം വാര്‍ഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. അടുവാപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് എതിര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല.
Read More » -
കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ആകെ തലകറക്കം ; ഒരു സീറ്റില്‍ മത്സരിക്കുന്നത് അഞ്ച് വിമതര്‍ ; ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ അതൃപ്തി പുകയുന്ന കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ഇതിനേക്കാള്‍ വലുതൊന്നും വരാനില്ല. യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി എന്‍ ശുഹൈബിനെതിരെ മത്സരരംഗത്ത് ഉള്ളത് അഞ്ച് പ്രമുഖ വിമതരാണ്. ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്ത് ഉണ്ട്. നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ വലിയ വിമര്‍ശനമുണ്ട്. ഡിസിസി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എം ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം സിറാജുദീന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഷ്‌കര്‍ സര്‍ക്കാര്‍, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന ദിശാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു. നേരത്തേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പണമില്ലെങ്കില്‍ കോണ്‍ഗ്രസില്ല…
Read More » -
നടന്‍ തിലകന്റെ മകനും ഭാര്യയും തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ; നഗരസഭയുടെ 19ാം വാര്‍ഡില്‍ ഭാര്യ ലേഖയും 20ല്‍ മകന്‍ ഷിബുവും സ്ഥാനാര്‍ത്ഥികള്‍ ; മത്സരിക്കുന്നത് രണ്ടാം തവണ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഭാര്യയും മത്സരിക്കുന്നു. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ജനവിധി തേടുന്ന ബിജെപി സ്്ഥാനാര്‍ത്ഥി കളാണ് ഇരുവര തൃപ്പൂണിത്തുറ നഗരസഭയിലെ 20ാം വാര്‍ഡിലാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്. 19ാം വാര്‍ഡില്‍നിന്നാണ് ലേഖ ജനവിധി തേടുന്നത്. തിരുവാങ്കുളം കേശവന്‍ പടിയിലാണ് ഷിബു തിലകന്‍ കുടുംബവുമായി താമസിക്കുന്നത്. തിലകന്റെ ആറ് മക്കളില്‍ രാഷ്ട്രീയക്കാരനായ ഏകയാളാണ് ഷിബു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഷിബു ഇത് രണ്ടാം തവണയാണ് ബിജെപി ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കു ന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 1996 മുതല്‍ ഷിബു തിലകന്‍ ബിജെപിക്കൊപ്പമുണ്ട്. തിലകന്റെ മറ്റുമക്കളെല്ലാം സിനിമയി ലും സീരിയലിലും ഡബ്ബിംഗ് മേഖലകളിലുമായി തിരക്കിലാണ്. രാഷ്ട്രീയക്കാരനാണെങ്കിലും ഷിബു തിലകന്‍ സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Read More » -
ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച് വ്യോമസേന, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
Read More » -
‘ഉടലിലാകെ ഒഴുകണ നദിയായ് നീ… ഉയിരിലാകെ നിറയണ തുഴയായ് നീ…’ പ്രണയാർദ്രരായ് ഹണിയും റോഷനും; ‘റേച്ചലി’ലെ പ്രണയച്ചൂരുള്ള മനോഹര ഗാനം പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ
പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവർന്ന് ‘റേച്ചലി’ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന് തുടങ്ങുന്ന ഗാനം. ‘റേച്ചലി’ലെ നായികയായ ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബർ ആറിന് അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ആഴമുള്ള വരികളും മനം കവരുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ‘ഉടലിലാകെ ഒഴുകണ നദിയായ് നീ… ഉയിരിലാകെ നിറയണ തുഴയായ് നീ…’ എന്ന വരികളിൽ നദിപോലെ ഒഴുകി പരക്കുന്ന പ്രണയിനിയുടെ ഉയിരിൽ തുഴപോലെ തഴുകുന്ന കാമുകനെ വർണ്ണിച്ചിരിക്കുന്ന ഭാഗം ഏറെ മനോഹരമാണ്. രാഹുൽ മണപ്പാട്ടിന്‍റെ പ്രണയച്ചൂരുള്ള വരികള്‍ക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് വരികളുടെ ആത്മാവറിഞ്ഞുകൊണ്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ധൈര്യവും എന്തിനും പോന്ന ചങ്കൂറ്റവുമുള്ളൊരു…
Read More » -
നേതാക്കൾക്ക് സീറ്റിന്റെ പേരിൽ തല്ലുകൂടാം, പക്ഷെ പുറംലോകം അറിയരുത്!! കാസർഗോഡ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പകർത്തിയ നേതാവിന് സസ്പെൻഷൻ
കാസർഗോഡ്: സീറ്റ് വിഭജനത്തിന്റെ പേരിൽ കാസർഗോഡ് ജില്ലാ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സീറ്റ് വിഭജന തർക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫിസിൽ നേതാക്കൾ തമ്പിൽ കൂട്ടയടി നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളിൽ വെച്ച് ഏറ്റുമുട്ടിയത്. പിന്നീട് ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.
Read More » -
റെന്റ് എ കാര്‍ തിരിച്ചു ചോദിച്ചത് പിടിച്ചില്ല; ഉടമയെ ബോണറ്റില്‍ കിടത്തി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍; രക്ഷിച്ചതു നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ്; പ്രതി തിരൂര്‍ സ്വദേശി ബക്കര്‍ അറസ്റ്റില്‍
എരുമപ്പെട്ടി: വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുവാങ്ങാനെത്തിയ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ച അഞ്ചുകിലോമീറ്ററോളം ദൂരം. ഇന്നു രാവിലെയാണ് എരുമപ്പെട്ടിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കിയില്ല. സോളമന്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് കാണുകയും തടയുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ മുന്നോട്ട് എടുത്ത് സോളാറിനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി സല്‍മാന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി വൈപ്പറില്‍ തൂങ്ങിപ്പിടിച്ച് കിടന്നു. എന്നാല്‍…
Read More » -
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര്; രാജീവ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ച വനിതാ സ്ഥാനാര്‍ഥിയെ അവസാന നിമിഷം വെട്ടി; പ്രവര്‍ത്തകരുടെ എതിര്‍പ്പെന്നു വിശദീകരണം; വെട്ടിമാറ്റിയത് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചയാളെ
തൃശൂര്‍: കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു കുട്ടന്‍കുളങ്ങര ഡിവിഷനില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ബിജെപി. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാര്‍ഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടന്‍കുളങ്ങരയില്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാല്‍, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോള്‍ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവര്‍ത്തകരുടെ ആരോപണം. ഉദയനഗര്‍ റോഡിന്റെ തകര്‍ച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാര്‍ഥികളും ഇവര്‍ക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞതും വന്‍ വിവാദമായിരുന്നു. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിലവിലെ കൗണ്‍സിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ല്‍ ബി. ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ രംഗത്തിറക്കിയെങ്കിലും വന്‍ തോല്‍വി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതു…
Read More »
