CrimeNEWS

25,000 നല്‍കിയാല്‍ 50,000 രൂപയുടെ കള്ളനോട്ട്; നാലുപേര്‍ പിടിയില്‍

കൊച്ചി: കള്ളനോട്ട് വിപണനം ചെയ്യുന്ന സംഘത്തിലെ നാലുപേര്‍ പിടിയില്‍. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലുക്കാരന്‍ ജോഷി (51), നായത്തോട് കോട്ടയ്ക്കല്‍ ജിന്റോ (37) കാഞ്ഞൂര്‍ തെക്കന്‍വീട്ടില്‍ ജോസ് (48) മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

25,000 രൂപയ്ക്ക് ഇരട്ടി തുകയുടെ കള്ളനോട്ട് നല്‍കുക എന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പിടികൂടി. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.

Signature-ad

അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടില്‍നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിങ് പേപ്പര്‍, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവയും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

 

Back to top button
error: