IndiaNEWS

ഉത്തർപ്രദേശിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു; ഗർഭിണിയായ ഭാര്യയ്ക്കു നേരെയും ആക്രമണം

ലഖ്നോ : യു.പിയിലെ ഇറ്റാവയില്‍ ദലിത് യുവാവിന് നേരെ  ക്രൂരത.യുവാവിന്‍റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിക്കുകയും ഗർഭിണിയായ ഭാര്യയുടെ വയറ്റത്ത് ചവിട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തില്‍ വിക്രം സിങ് താക്കൂര്‍, ഭുരായ് താക്കൂര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

 

Signature-ad

രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ 34കാരന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ സ്ഥലത്തുണ്ടായിരുന്ന മരം സവര്‍ണര്‍ ചേര്‍ന്ന് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ക്രൂരമായ മര്‍ദനമുണ്ടായി. മര്‍ദനത്തിനൊടുവിലാണ് ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചുമാറ്റിയത്.ജനനേന്ദ്രിയത്തില്‍ 12 തുന്നലുകളുണ്ട്.

 

അക്രമം തടയാൻ യുവാവിന്‍റെ ഗര്‍ഭിണിയായ ഭാര്യ എത്തിയപ്പോള്‍ അവരെയും അക്രമികള്‍ വെറുതെവിട്ടില്ല. നാല് മാസം ഗര്‍ഭിണിയായ യുവതിക്കും ക്രൂരമായ മര്‍ദനമേറ്റു. മഴുകൊണ്ട് കൈക്ക് വെട്ടേറ്റു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്നാലെയെത്തി മര്‍ദിച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.

 

പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുക്കാൻ ആദ്യം തയാറായില്ല. തുടര്‍ന്ന് അഭിഭാഷകനെ സമീപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.എന്നാൽ അക്രമികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

 

അക്രമികളുടെ ബന്ധുക്കളുടെ ഭീഷണികാരണം സ്വന്തം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കുകയാണ് ദലിത് കുടുംബം.അതേസമയം പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും കോട്വാലി പൊലീസ് ഹൗസ് ഓഫിസര്‍ പറഞ്ഞു.

Back to top button
error: