KeralaNEWS

മന്ത്രവാദത്തിന്റെ പേരില്‍ നാലരവയസുകാരിക്ക് ക്രൂരപീഡനം; അമ്മയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റിൽ

കൊല്ലം: മന്ത്രവാദത്തിന്റെ പേരില്‍ നാലരവയസുകാരിയെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് ക്രൂര പീഡനത്തിന് ഇരയാക്കി.
സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.ശരീരമാസകലം പരിക്കുകളുള്ള കുട്ടിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ലക്ഷ്മിനടയ്ക്ക് സമീപം കോട്ടയ്ക്കകത്ത് തമിഴ്നാട് സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ക്രൂരമായ പീഡനം നടന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും സാരമായ മുറിവുകള്‍ കണ്ടെത്തി. ഇതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ പലതും ആയുധം കൊണ്ട് ഏല്‍പ്പിച്ചതും ആഴ്ചകള്‍ വരെ പഴക്കമുള്ളതുമാണ്. നുള്ളിപ്പരിക്കേല്‍പ്പിച്ച പാടുകളുമുണ്ട്. മുറിവുകള്‍ ആന്തരിക അവയവങ്ങളെ ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന നടന്നുവരികയാണ്. വിവരമറിഞ്ഞ് വീടിന് മുന്നില്‍ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
കുടുംബം ഒന്നരമാസം മുമ്ബാണ് സ്ഥലത്ത് എത്തിയത്. ഇലക്‌ട്രീഷ്യനായ മുരുകൻ പ്രദേശവാസിക്കൊപ്പം ജോലിക്ക് പോവുകയാണ്. വൈദ്യ പരിശോധന അവസാനിച്ചിട്ടില്ലാത്തതിനാല്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മരുന്ന് കഴിക്കാത്തതിനാല്‍ ഉപദ്രവിച്ചെന്നാണ് സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഒരു വയസുള്ള കുട്ടിയുടെ ഐശ്വര്യത്തിനെന്ന പേരിലായിരുന്നു ഉപദ്രമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Back to top button
error: