KeralaNEWS

ജയിലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതിക്ക് ജെസ്ന തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്ന് പോക്സോ തടവുകാരന്റെ നിർണായക മൊഴി, സി.ബി.ഐ. അന്വേഷണം വഴിത്തിരിവിൽ 

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തി പോക്സോ കേസ് പ്രതി. കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴിയാണ് സിബിഐക്ക് ലഭിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നുമാണ് മൊഴി.

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സി ബിഐയെ വിളിച്ച് ഈ വിവരം കൈമാറിയത്. എന്നാൽ, മോഷണക്കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്. ഇയാൾക്കായി സി.ബി.ഐ. അന്വേഷണം ഊർജിതമാക്കി.

Signature-ad

2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷിക്കുന്നത്.

Back to top button
error: