CrimeNEWS

കാമുകിക്കൊപ്പം ലഡാക്കിലേക്ക് ടൂർ പോകാന്‍ പണവും കാറും കൊടുത്തില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന 22 വയസുകാരൻ അറസ്റ്റിൽ

ലക്‌നൗ: കാമുകിക്കൊപ്പം ലഡാക്കിലേക്ക് ടൂർ പോകാന്‍ പണവും കാറും കൊടുക്കാത്തതിന് അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന 22 വയസുകാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ബുലന്ദ്ഷഹറിലാണ് സംഭവം. സത്‌വിരി എന്ന സ്ത്രീയാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകന്‍ സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന് വെളിയില്‍ പോയ ഭർത്താവ് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിൽ സത്‌വിരിയുടെ മൃതദേഹം കണ്ടെത്തി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പൊലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

Signature-ad

ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നതെന്നു പോലീസ് പറഞ്ഞു. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും കാറിന്റെ താക്കോൽ കൊടുക്കാതിരുന്നതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ കുറ്റം പ്രദേശവാസിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സാഗര്‍ ശ്രമിച്ചത്. എന്നാല്‍ ഷര്‍ട്ടില്‍ കണ്ട രക്തക്കറയെ അടിസ്ഥാനമാക്കി വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Back to top button
error: