IndiaNEWS

‘എന്നിട്ടും പഴി കേരളത്തിന്‌’; റോഡിലെ കുഴിയിൽ വീണുള്ള അപകട മരണം: മുന്നിൽ യു.പി. തന്നെയെന്ന് കേന്ദ്രത്തിന്റെ കണക്ക്

  • പട്ടികയിൽ കേരളം പതിനാറാമത്

ന്യൂഡെല്‍ഹി: റോഡിലെ കുഴിയിലും അപകട മരണങ്ങളിലും മുന്നിൽ യു.പി. തന്നെയെന്ന് കേന്ദ്രത്തിന്റെ കണക്ക്. കുഴികളുടെ എണ്ണത്തെപ്പറ്റിയും അവ മൂലമുണ്ടാവുന്ന അപകടങ്ങളെ പറ്റിയുമുള്ള ചോദ്യത്തിന് ഡിസംബര്‍ 22ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2021ലെ കണക്കുകളാണ് മന്ത്രി അവതരിപ്പിച്ചത്. ആറ് മരണങ്ങളുള്ള കേരളം ലിസ്റ്റില്‍ പതിനാറാമതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍പ്രകാരം ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ മരണപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2021ല്‍ 649 പേരാണ് യു.പിയില്‍ മരണപ്പെട്ടത്. 220 പേര്‍ മരിച്ച മധ്യപ്രദേശും 109 പേര്‍ മരിച്ച തമിഴ്‌നാടുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഓരോ ദശലക്ഷം പോപ്പുലേഷനിലെ, റോഡിലെ കുഴികള്‍ മൂലമുള്ള മരണനിരക്കില്‍ പതിനെട്ടാമതാണ് കേരളം. 0.18 ആണ് കേരളത്തിലെ ശരാശരി നിരക്ക്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ അരുണാചല്‍പ്രദേശിലാണ്. 9.39 ആണ് മരണനിരക്ക്. യു.പി(3.25), മധ്യപ്രദേശ്(3.03) എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.

Signature-ad

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കൂടുതല്‍ മരണം നടക്കുന്നുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദേശീയ തലത്തില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളും കോൺഗ്രസ്സും വിഷയത്തില്‍ കേരളത്തിനെതിരെ പ്രചരണവുമായി എത്തിയിരുന്നു. അതിനിടയിലാണ് കേന്ദ്രത്തിന്റെ കണക്കുകൾ പുറത്തു വന്നത്.

Back to top button
error: