Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

റഷ്യയല്ല, ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ സഹായിച്ചത് ചൈന; ചാര ഉപഗ്രഹം ഭ്രമണ പഥത്തില്‍ എത്തിച്ചശേഷം ഇറാനു വിറ്റു; എംപോസാറ്റിന്റെ ഗ്രൗണ്ട് സ്‌റ്റേഷനുകളില്‍ പ്രവേശനം നല്‍കി; അമേരിക്കയുടെ വിമാനങ്ങള്‍ തകര്‍ത്തതും ഇങ്ങനെ

ഏകദേശം അര മീറ്റര്‍ റെസല്യൂഷനില്‍' ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള TEE-01B, വിമാനങ്ങള്‍, വാഹനങ്ങളുടെ നീക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ എന്നിവ പോലും വ്യക്തമായി കാണിച്ചുതരുന്നു. ഇത് ടെഹ്റാന്റെ നിരീക്ഷണ ശേഷിയില്‍ വലിയൊരു കുതിച്ചുചാട്ടമാണ്.

ന്യൂഡല്‍ഹി: ഗള്‍ഫിലെ യുഎസ് സൈനിക താവളങ്ങളും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളും നിരീക്ഷിക്കുന്നതിനും അക്രമിക്കുന്നതിനുമായി ഇറാന്‍ രഹസ്യമായി ചൈനീസ് നിര്‍മ്മിത ഉപഗ്രഹം ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സിന് 2024 അവസാനത്തോടെ ചൈനീസ് നിര്‍മ്മിത ഉപഗ്രഹമായ TEE-01B ലഭിച്ചെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിലൂടെ ഇറാന് ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ ലഭിച്ചു. സജീവമായ സംഘര്‍ഷത്തിനിടയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗരാജ്യങ്ങളിലെ യുഎസ് താവളങ്ങളും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളും നിരീക്ഷിക്കാനും ആക്രമിക്കാനും തത്സമയ ദൃശ്യങ്ങളെയാണ് ആശ്രയിച്ചത്.

Signature-ad

ഏതെങ്കിലും രാജ്യം ഇറാനു ആയുധങ്ങള്‍ വിതരണം ചെയ്താല്‍ ശിക്ഷാപരമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ചൈനയുടെ പേര് പരാമര്‍ശിക്കാതെ അമേരിക്ക ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ചൈന ഇറാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അടുത്ത മാസം ബീജിംഗില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ കാണുമ്പോള്‍ അദ്ദേഹം തനിക്ക് ഒരു ‘വലിയ ആലിംഗനം’ (bit, fat hug) നല്‍കുമെന്നും ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഫിനാന്‍ഷ്യല്‍ ടൈംസ് പരിശോധിച്ച രേഖകള്‍ പ്രകാരം, ഇറാന്‍ സ്വന്തമാക്കിയ ഉപഗ്രഹം നിര്‍മ്മിച്ചതും വിക്ഷേപിച്ചതും ചൈനീസ് കമ്പനിയായ ‘എര്‍ത്ത് ഐ കോ’ (Earth Eye Co) ആണ്. ഇവര്‍ ‘ഇന്‍-ഓര്‍ബിറ്റ് ഡെലിവറി’ (ഭ്രമണപഥത്തിലെ കൈമാറ്റം) മാതൃകയിലാണ് സേവനം നല്‍കുന്നത്. ഈ മാതൃകയില്‍, ചൈനയില്‍ നിന്ന് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയ ശേഷം വിദേശ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു.

ഇരുകക്ഷികളും അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം, ബീജിംഗ് ആസ്ഥാനമായുള്ള ഉപഗ്രഹ നിയന്ത്രണ-ഡാറ്റാ സേവന ദാതാവായ ‘എംപോസാറ്റ്’ (Emposat) പ്രവര്‍ത്തിപ്പിക്കുന്ന വാണിജ്യ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ഐആര്‍ജിസിക്ക് പ്രവേശിക്കാന്‍ കഴിഞ്ഞു.

ഫെബ്രുവരി 28-ന് ഇറാനുളളില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആദ്യഘട്ട ആക്രമണത്തിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, മാര്‍ച്ച് 13-15 തീയതികളില്‍ സൗദി അറേബ്യയിലെ യുഎസ് നിയന്ത്രിത പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് നിരീക്ഷിക്കാന്‍ ടെഹ്‌റാന്‍ ഈ ഉപഗ്രഹം (TEE-01B) ഉപയോഗിച്ചു. മാര്‍ച്ച് 14-ന് ഇറാനിയന്‍ മിസൈലുകള്‍ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ പതിക്കുകയും യുഎസ് എയര്‍ഫോഴ്സിന്റെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ഇറാന്‍ ചൈനീസ് നിര്‍മ്മിത ഉപഗ്രഹം സ്വന്തമാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് വൈറ്റ് ഹൗസ് വക്താവ് ഒഴിഞ്ഞുമാറിയെങ്കിലും, ടെഹ്റാന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുന്നത് തുടര്‍ന്നാല്‍ ചൈനയ്ക്ക് ‘വലിയ പ്രശ്‌നങ്ങള്‍’ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചൈനയ്ക്കെതിരെ പ്രസക്തമായ കക്ഷികള്‍ ഊഹാപോഹങ്ങളും അപകീര്‍ത്തികരവുമായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നെ’ന്ന് ഉപഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെംഗ്യു പറഞ്ഞു. ‘ഞങ്ങള്‍ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ നിലപാടാണ് സ്വീകരിക്കുന്നത്, സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒരിക്കലും ഏര്‍പ്പെടാറില്ല’- അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, ജോര്‍ദാനിലെ മുവാഫാക്ക് സാല്‍റ്റി എയര്‍ ബേസ്, ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ നാവിക താവളം, ഇറാഖിലെ എര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ നിരീക്ഷിക്കാനും ഐആര്‍ജിസി ഈ ഉപഗ്രഹം ഉപയോഗിച്ചു. ഈ മൂന്ന് കേന്ദ്രങ്ങളും നിലവിലെ സംഘര്‍ഷത്തിനിടെ ഇറാന്‍ ആക്രമിച്ചിരുന്നു.

കുവൈറ്റിലെ ക്യാമ്പ് ബ്യൂറിംഗ്, അലി അല്‍ സലേം എയര്‍ ബേസ്, ജിബൂട്ടിയിലെ ക്യാമ്പ് ലെമോണിയറിലെ യുഎസ് സൈനിക താവളം, ഒമാനിലെ ദുഖ്ം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയും നിരീക്ഷിക്കപ്പെട്ട സൈറ്റുകളില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ ഖോര്‍ ഫക്കാന്‍ കണ്ടെയ്‌നര്‍ പോര്‍ട്ട്, ഖിദ്ഫ പവര്‍ ആന്‍ഡ് ഡീസലൈനേഷന്‍ പ്ലാന്റ്, ബഹ്റൈനിലെ ആല്‍ബ അലുമിനിയം സ്‌മെല്‍റ്റര്‍ എന്നിവയും നിരീക്ഷിക്കപ്പെട്ട സിവിലിയന്‍ കേന്ദ്രങ്ങളില്‍പ്പെടുന്നു.

‘ഏകദേശം അര മീറ്റര്‍ റെസല്യൂഷനില്‍’ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള TEE-01B, വിമാനങ്ങള്‍, വാഹനങ്ങളുടെ നീക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ എന്നിവ പോലും വ്യക്തമായി കാണിച്ചുതരുന്നു. ഇത് ടെഹ്റാന്റെ നിരീക്ഷണ ശേഷിയില്‍ വലിയൊരു കുതിച്ചുചാട്ടമാണ്. മുമ്പ്, ഐആര്‍ജിസി ഉപയോഗിച്ചിരുന്ന നൂര്‍-3 (Noor-3) ഉപഗ്രഹത്തിന് ഏകദേശം 5 മീറ്റര്‍ റെസല്യൂഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്.

 

‘ഈ ഉപഗ്രഹം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നത് വ്യക്തമാണ്, കാരണം ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ഇറാന്റെ സിവിലിയന്‍ ബഹിരാകാശ പദ്ധതിയല്ല, മറിച്ച് ഐആര്‍ജിസിയുടെ എയ്റോസ്പേസ് ഫോഴ്സാണ്’ എന്ന് സയന്‍സസ് പോ യൂണിവേഴ്സിറ്റിയിലെ ഇറാന്‍ വിദഗ്ധയായ നിക്കോള്‍ ഗ്രാജെവ്‌സ്‌കി പറഞ്ഞു.

‘2025-ലും 2026-ലും ആക്രമിക്കപ്പെട്ട ഇറാന്റെ ഉപഗ്രഹ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ആയിരം മൈല്‍ അകലെ നിന്നുള്ള മിസൈലുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയും. എന്നാല്‍ മറ്റൊരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഒരു ചൈനീസ് ഗ്രൗണ്ട് സ്റ്റേഷനെ നിങ്ങള്‍ക്ക് അത്ര എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയില്ല’ എന്ന് മുന്‍ സിഐഎ അനലിസ്റ്റും ജെയിംസ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ നോണ്‍പ്രൊലിഫറേഷന്‍ സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റുമായ ജിം ലാംസണ്‍ പറഞ്ഞു.

ഈ ഇടപാടിന്റെ ഭാഗമായി 2024 സെപ്റ്റംബറില്‍ ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് ബീജിംഗിന് 250 ദശലക്ഷം യുവാന്‍ (ഏകദേശം 36.6 ഡോളര്‍ ശലക്ഷം) നല്‍കി. ഉപഗ്രഹത്തിന്റെ വില, സോഫ്റ്റ്വെയര്‍, ഗ്രൗണ്ട് നെറ്റ്വര്‍ക്ക്, നിലവിലുള്ള സാങ്കേതിക പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എര്‍ത്ത് ഐ കോയും എംപോസാറ്റും വാണിജ്യ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, രണ്ടിനും ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ളതായി കാണപ്പെടുന്നു. എംപോസാറ്റിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് ഷാവോ, സര്‍ക്കാര്‍ നടത്തുന്ന ചൈന അക്കാദമി ഓഫ് സ്‌പേസ് ടെക്‌നോളജിയില്‍ 15 വര്‍ഷം ജോലി ചെയ്തിട്ടുണ്ടെന്ന് എഫ്ടി റിപ്പോര്‍ട്ട് ചെയ്തു. എര്‍ത്ത് ഐയിലെ പല എക്‌സിക്യൂട്ടീവുകള്‍ക്കും ചൈനീസ് സായുധ സേനയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

‘എംപോസാറ്റ് ചൈനയുടെ സര്‍ക്കാര്‍ ബഹിരാകാശ പദ്ധതിയിലെ വിമുക്ത ഭടന്മാരാല്‍ സ്ഥാപിതമായതാണ്. കൂടാതെ ദേശീയ സൈനിക-സിവില്‍ ഫ്യൂഷന്‍ ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപമാണ് ഇതിന് കരുത്ത് പകരുന്നത്’- സിഎസ്‌ഐഎസ് (CSIS) തിങ്ക് ടാങ്കിലെ വിദഗ്ധനായ എയ്ഡന്‍ പവേഴ്സ്-റിഗ്‌സ് പറഞ്ഞു,

#Iran, #China, #USA, #DonaldTrump, #IRGC, #SatelliteSpying, #MiddleEastConflict, #USMilitaryBase, #FinancialTimes, #IranVsUSA, #ChinaIranDeal, #GlobalPolitics, #SpaceTechnology, #DefenceNews, #SecurityBreach, #MalayalamNews, #InternationalNews, #USIranTension, #TechNews, #IranMissileAttack, #EarthEyeCo, #Emposat, #Geopolitics, #WarUpdate, #ഇറാൻ, #ചൈന, #അമേരിക്ക, #മലയാളംവാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: