Month: December 2025

  • Breaking News

    അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യംവിട്ട് പാക് പ്രധാനമന്ത്രി; ലണ്ടനിലേക്ക് കടന്നെന്ന് സൂചന; ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ശക്തനായി സൈനിക മേധാവി; പാക് സൈന്യം കടുത്ത പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്

    ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കാനിരിക്കെയാണ് നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷര്‍ പറഞ്ഞു. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള…

    Read More »
  • Breaking News

    ഇഡി നോട്ടീസോ? ഹഹഹ! സോഷ്യല്‍ മീഡിയയില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ തൂക്കി ഇടതു ഹാന്‍ഡിലുകള്‍; ആര്‍ബിഐ ഇറക്കിയ ചട്ടമെങ്കിലും ഉദ്യോഗസ്ഥര്‍ വായിക്കണമെന്നും ഉപദേശം! വികസനവും നടത്തി മസാല ബോണ്ടിലെ നിക്ഷേപകരുടെ പണവും തിരിച്ചടച്ചു കണക്കും നല്‍കി; ഐസക്കിന് എതിരായ കേസ് തേഞ്ഞപ്പോള്‍ പുതിയ അടവ്

    തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിരി. മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും പൊട്ടിച്ചിരിക്കുന്ന ചിത്രവും അതിനടിയില്‍ ‘ഹഹഹ’ എന്ന ക്യാപ്ഷനുമായാണ് വ്യാപക പ്രചാരണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പതിവു കലാപരിപാടിയുമായി ഇഡി ഇറങ്ങിയിട്ടുണ്ടെന്ന കുറിപ്പുമായി ഈ ചിത്രം തോമസ് ഐസക് തന്നെയാണ് ആദ്യം പങ്കുവച്ചത്. കിഫ്ബിയും മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകള്‍ക്കും പിന്നീട് ഈ ചിത്രമാണ് ഇടതു ഹാന്‍ഡിലുകള്‍ ഉപയോഗിച്ചത്.   2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മസാല ബോണ്ട് ലക്ഷ്യമിട്ട് ഇഡി ആദ്യം വന്നത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫ് ജയിച്ചതോടെ കേസിനെക്കുറിച്ചുള്ള ചര്‍ച്ചയും അവസാനിച്ചു. പിന്നീടു നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് ഇഡിയുടെ കേസ് ഉച്ചസ്ഥായിയിലെത്തിയത്. അതിലും എല്‍ഡിഎഫ് സീറ്റ് വര്‍ധിപ്പിച്ചതോടെ ഏറെക്കാലത്തേക്ക് ഇഡിയുടെ അനക്കമുണ്ടായില്ല. അതിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും കേസ് സജീവമായി. അതിനുശേഷം ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും രംഗത്തുവന്നത്.   നോട്ടീസ്…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തിലിനായി അരിച്ചു പെറുക്കുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി; വാട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കറ്റ് എന്നിവ മുദ്രവച്ച കവറില്‍; എല്ലാം ഗൂഢാലോചനയെന്നും വിവാഹിതയെന്ന വിവരം മറച്ചുവച്ചെന്നും വാദം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടെ യുവതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കി അഭിഭാഷകന്‍. യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍, കൂടുതല്‍ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിര്‍ണായകമായ തെളിവുകള്‍ പെന്‍ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റേത്. യുവതിയുടെ വാദം പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുവതിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ്…

    Read More »
  • Breaking News

    പരിശീലകന്‍ ഗൗതംഗംഭീറിനെ അവഗണിച്ച് വിരാട്‌കോഹ്ലിയും രോഹിത് ശര്‍മ്മയും ; ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല ; എല്ലാം കോംപ്ലിമെന്റാക്കാന്‍ ബിസിസിഐ യോഗം വിളിച്ചു ചേര്‍ത്തു

    റാഞ്ചി: ഓസ്‌ട്രേലിയയിലും പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കും എതിരേ യുവതാരങ്ങളെ വെല്ലുന്ന പ്രകടനം നടത്തിയെങ്കിലും വിരാട്‌കോഹ്ലിയേയും രോഹിത് ശര്‍മ്മയേയും കൈകാര്യം ചെയ്യാനാകാതെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍. റാഞ്ചിയില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും നേടിയ ഈ സീനിയര്‍ താരങ്ങളുമായി പരിശീലകന് നല്ല ബന്ധമല്ല ഉള്ളതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ തന്നെ രംഗത്ത് ഇറങ്ങിയതായുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുതിര്‍ന്ന താരങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയില്‍ സെഞ്ച്വറിയടിച്ച കോഹ്ലി ഗംഭീറിനെ മൈന്‍ഡ് ചെയ്യാതെ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമിലെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് കോഹ്ലി ഗംഭീറിനെ അവഗണിച്ചു പോകുന്നത് എന്നും ശ്രദ്ധേയമാണ്. അതേ സമയം ആ സമയത്ത് രോഹിത് ശര്‍മയുമായി ഗംഭീര്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തില്‍ ഇരുവരുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വാഗ്വാദങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കോഹ്ലിയും…

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു രണ്ടു കാറുകള്‍കൂടി; 1.10 കോടി അനുവദിച്ച് ധനവകുപ്പ്; കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ, യാത്രാദൂരം എന്നിവ പരിഗണിച്ചു പോലീസിന്റെ ശിപാര്‍ശ; ട്രഷറി നിയന്ത്രണത്തില്‍ പ്രത്യേക ഇളവ്

    തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് പണം അനുവദിക്കുക. സാധാരണഗതിയില്‍ പൊലീസ് വകുപ്പ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ എന്നിവ പരിശോധിച്ച് പുതിയത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യും. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ധനവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. കേരള പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം, ധനകാര്യ വകുപ്പ്, സ്‌റ്റോര്‍സ് പര്‍ച്ചേസ് വകുപ്പ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എന്നിവ ഏകോപിപ്പിച്ചാണു പുതിയ വാഹനം വാങ്ങാനുള്ള തീരുമാനേെടുക്കുന്നത്. സുരക്ഷ, പ്രവര്‍ത്തനത്തിലെ രീതി എന്നിവ പരിഗണിച്ചാണു പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിഐപിയുടെ സുരക്ഷ പരിഗണിച്ചാണു നടപടിക്കു ശിപാര്‍ശ ചെയ്യുന്നത്. സുരക്ഷ, ദീര്‍ഘദൂര യാത്ര, എസ്‌കോര്‍ട്ട്, സാങ്കേതിക സവിശേഷതകള്‍ എന്നിവ സംബന്ധിച്ച പ്രോട്ടോകോള്‍ അനുസരിച്ചാണ് ശിപാര്‍ശ. ഇതിനു ഭരണതലത്തില്‍ അംഗീകാരം വേണം. 10 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു മന്ത്രിസഭയുടെ മുന്‍കൂര്‍ അനുമതി…

    Read More »
  • Breaking News

    വന്‍ ഹിറ്റായ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്നു ; വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ച് സംവിധായകന്‍ ; പ്രതീക്ഷയോടെ കാത്തിരിപ്പ് ആരംഭിച്ച് ആരാധകരും

    വന്‍ ഹിറ്റായി മാറിയ തുടരുമിനെ് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെ സംവിധായകന്‍ തന്നെയാണ വിവരം പുറത്തുവിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിനും മാറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി വിവരം ആരാധകരെ അറിയിച്ചത്. ‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോള്‍ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാല്‍ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാന്‍ പോവുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റ് പങ്കു വെച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമെന്ന രീതിയില്‍ ഏറെ പ്രശംസകള്‍ ആരാധകരില്‍ നിന്നും തുടരും ഏറ്റുവാങ്ങിയിരുന്നു. പുതിയ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ വേറിട്ടൊരു മുഖം തരുണ്‍ മൂര്‍ത്തി കാണിച്ചു തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണത്തില്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനവും രതീഷ് രവി തിരക്കഥയും…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകളഞ്ഞ ആ ചുവന്ന പോളോ കാര്‍ ആരുടേത്? യുവതി പരാതി കൊടുക്കും വരെ പ്രചരണത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ രക്ഷപ്പെട്ടത് സെലിബ്രിട്ടിയുടേതെന്ന് കരുതുന്ന കാറില്‍ ; കണ്ടെത്താന്‍ തെരച്ചില്‍

    പാലക്കാട് : ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. പാലക്കാട്ടെ രാഹുലിന്റെ കുന്നത്തൂര്‍മേട്ടിലെ ഫ്ളാറ്റില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ യുവതി എത്തിയദിവസത്തെ സി സിടിവി ദൃശ്യം ലഭിച്ചിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍…

    Read More »
  • Breaking News

    ‘രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; ലാപ്ടോപ്പില്‍ യുവതിയുടെ ചിത്രങ്ങളടക്കം’; ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യത; ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലെ ന്യായീകരിച്ച് ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. കേസില്‍ വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിക്കുകയും റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയതു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ അനേകം വാദങ്ങള്‍ നിരത്തിയിരുന്നു. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം…

    Read More »
  • Breaking News

    എല്ലാ വാര്‍ഡിലും നിന്നിട്ട് കാര്യമില്ല, ഒരു വാര്‍ഡിലേ നിന്നുള്ളെങ്കിലും അതില്‍ ജയിക്കുന്നത് പ്രധാനം ; 17 വാര്‍ഡുള്ള പഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒരേയൊരു വാര്‍ഡില്‍ മാത്രം

    മലപ്പുറം: പതിനേഴ് വാര്‍ഡുകളുളള എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒറ്റ വാര്‍ഡില്‍ മാത്രം. ആറാം വാര്‍ഡായ പുന്നക്കല്‍ച്ചോലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുളളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്‍പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് ഒരു വാര്‍ഡിലേക്ക് ചുരുങ്ങി. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് പകരം മത്സരിക്കുന്നത് ഒരു വാര്‍ഡിലാണെങ്കിലും അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ എടപ്പറ്റ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലും എന്‍ഡിഎ മുന്നണിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വീരാന്‍ അന്‍സാരിയും എടപ്പറ്റ ഡിവിഷനില്‍ സവിതാ ഉദയകുമാറുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ മുന്നണി വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ആരുമായും ധാരണയില്ലെന്നും ബിജെപി പാണ്ടിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് വീരാന്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ നിലപാടുകളുമായി യോജിച്ചുപോകുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനാണ് തീരുമാനമെന്നും വീരാന്‍ വ്യക്തമാക്കി.  

    Read More »
  • Breaking News

    ആളില്ലാഞ്ഞിട്ടല്ല, വിമതനെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം…തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി ; ബ്ളോക്ക് പഞ്ചായത്തിലും പഞ്ചായത്ത് വാര്‍ഡിലും മത്സരിക്കാന്‍ ഒരാള്‍

    പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി. ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ തന്നെ മത്സരിപ്പിച്ചു. അപൂര്‍വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ചിറ്റൂരിലാണ്. കഴിഞ്ഞതവണ വിജയിച്ച വിമതനെക്കൊണ്ടു തന്നെ ഇത്തവണ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ഒരേ സമയം മത്സരിക്കുന്നത് വിളയോടി പുതുശ്ശേരി സ്വദേശിനി രാജേശ്വരി(43)യാണ്. മുമ്പ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുള്ള ഇവര്‍ ജനതാദള്‍ വിട്ടാണ് ബിജെപിയില്‍ ചേക്കോറിയത്. പെരുമാട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വിളയോടിയിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിത്താവളം ഡിവിഷനിലുമാണ് രാജേശ്വരി ജനവിധി തേടുന്നത്. 2015ല്‍ വിളയോടി വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി രാജേശ്വരി ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ ഇവിടെ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി ഷീജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍ ഐശ്വര്യയും. ബ്ലോക്കില്‍ വണ്ടിത്താവളം ഡിവിഷനില്‍ നിലവിലെ പെരുമാട്ടി പഞ്ചായത്ത് അദ്ധ്യക്ഷ ഷീബ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വി പി പ്രിയയും ജനതാദള്‍…

    Read More »
Back to top button
error: