Breaking NewsIndiaLead NewsNEWS

കള്ളക്കണക്കിലെ അന്തരം പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും; മരണങ്ങള്‍ കൂടുതല്‍ മറച്ചുവച്ചതും ഗുജറാത്തില്‍; ആദ്യം പറഞ്ഞത് 5809, ഇപ്പോള്‍ പുറത്തുവന്നത് 1,95,406 മരണങ്ങള്‍; യുപിയില്‍ മറച്ചുവച്ചതിന്റെ ഏഴിരട്ടി മരണം

ന്യൂഡൽഹി: 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ 1.95 ലക്ഷം പേരാണ്‌ (1,95,406) കോവിഡ്‌ മൂലം ഗുജറാത്തിൽ മരിച്ചത്‌. മധ്യപ്രദേശ്‌, ബിഹാൾ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളും മരണ നിരക്ക് കുറച്ചാണ്‌ കാണിച്ചിരിക്കുന്നത്‌.

Signature-ad

പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് 3.3 ലക്ഷം കോവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യയും കോവിഡ് മരണവും തമ്മിലുള്ള ഈ അന്തരം കണക്കുകള്‍ പൂഴ്ത്തിവച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് എന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

സംസ്ഥാനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗുജറാത്തിലെ മരണ നിരക്കിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. 5800 കോവിഡ് മരണങ്ങളാണ് ഗുജറാത്തില്‍ 2021 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രണ്ട് ലക്ഷത്തോളം മരണങ്ങളാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കോവിഡ് മരണങ്ങളേക്കാല്‍ 33 ഇരട്ടിയാണ് സംസ്ഥാനത്തെ ആകെ മരണ സംഖ്യ.

സിആര്‍സ് മരണ സംഖ്യയും കോവിഡ് മരണങ്ങളും തമ്മില്‍ ഏറ്റവും കുറഞ്ഞ അന്തരം നിലനില്‍ക്കുന്നത് കേരളത്തിലാണ്. 1.5 ഇരട്ടിയാണ് കേരളത്തില്‍ കാണാവുന്ന അന്തരം. സിആര്‍എസ് വിവരങ്ങളും കേരളത്തിലെ സാഹചര്യവും സംസ്ഥാനം കോവിഡിനെ കാര്യക്ഷമായി നേരിട്ടു എന്നതിന്റെ തെളിവാണെന്നാണ് ഉപ്പോള്‍ ഉയരുന്ന വാദം. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍ മരണ കണക്കുകളില്‍ അത് പ്രതിഫലിക്കുന്നില്ല. സംസ്ഥാനം കണക്കില്‍ കൃത്രിമം കാണിച്ചില്ലെന്നതിന്റെ തെളിവാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു. അസം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും കുറഞ്ഞ വ്യത്യാസം നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: